Monday, September 30, 2019

അമളി



സൂര്യകാന്തി  പൂക്കൾ  വിടർന്നു നിൽക്കുന്ന  മനോഹരമായ കാഴ്ചകളും  നോക്കി  സൈഡ് സീറ്റിൽ  ഞാനിങ്ങനെയിരിക്കുകയാണ്

മൈസൂരെക്കാണ്  യാത്ര

നമ്മുടെ  ksrtc നല്ല  വേഗതയിൽ തന്നെയാണ്  പോകുന്നത്

ഗുണ്ടിൽപേട്ട എത്താൻ  ഇനിയും കുറച്ചു കൂടിയുണ്ട്
കാവേരി ഹോട്ടൽ കഴിഞ്ഞു  കാണും

പെട്ടന്നായിരുന്നു അത് സംഭവിച്ചത്

ബസ്  റോഡിൽനിന്നിറങ്ങി  ഒരു വശത്തേക്ക്  പോയി

ബസ്സിലുള്ളവർ  നിലവിളിക്കാൻ  തുടങ്ങി
കണ്ടക്ടർ ഡ്രൈവറുടെ അടുത്തേക്ക്  ഓടി

പിന്നാലെ  ഞാനും

ഒരു കൈ  നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട്  ഡ്രൈവർ  ബസ്  നിയന്ദ്രിക്കാൻ  പാടുപെടുകയാണ്

എനിക്ക്  കാര്യം  മനസിലായി

മൂപ്പർക്ക്  ഇത്  അറ്റാക്ക്  തന്നെ

ഞൊടിയിടയിൽ  ഡ്രൈവറെ  ശകലം  തള്ളി  നീക്കി  ഞാൻ  ഡ്രൈവിംഗ്  സീറ്റിലിരുന്നു

ബസ്  നിയന്ദ്രണ വിദേയമാക്കി  ഓരം ചേർത്ത്  നിർത്തി

കുറച്ചു പേര്  ചേർന്നു ഡ്രൈവറെ  മറ്റൊരു  സീറ്റിലേക്ക്  കിടത്തി

അതിനിടയിൽ  ആരോ  എന്നോട് പറഞ്ഞ്

നിങ്ങള് പെട്ടന്ന്  ബസ്സെടുക്ക്
ഗുണ്ടിൽ പേട്ട  ഹോസ്പിറ്റൽ  വരെ

കണ്ടക്ടർ കൂടി  അങ്ങനെ പറഞ്ഞപ്പോൾ  ഞാൻ  ബസ്സുമായി  ഗുണ്ടിൽ പേട്ട ലക്ഷ്യമാക്കി  കുതിച്ചു

ഈ  ഡ്രൈവരുടെ നെഞ്ചു വേദനയൊക്കെ  എന്റെ മനസീന്ന് പോയി

അപ്പോൾ  ഞാൻ  തന്നെ  എന്റെ മനസ്സിൽ  ഒരു  ഹീറോ  ആവുകയായിരുന്നു

ഇടക്കൊന്നു  തിരിഞ്ഞു നോക്കിയപ്പോൾ  യാത്രക്കാരിൽ  ചിലര്  തംസ്അപ്പിന്റെ  പരസ്യം പോലെ  എനിക്ക് നേരെ  തള്ള വിരൾ ഉയർത്തി കാണിച്ചു കൊണ്ട്  ചിരിച്ചു

ഇതുകൂടെ  കണ്ടപ്പോൾ  സ്റ്റിയറിങ്ങിൽ  നിന്നും രണ്ട് കയ്യും വിട്ട് ഞാനെന്റെ ഷർട്ടിന്റെ  കോളറയൊക്കെ  ഒന്നുയർത്തി

ഗുണ്ടിൽ പേട്ട RTO  ചെക്ക്  പോസ്റ്റിന്റെ  ഗേറ്റ്  അടഞ്ഞു കിടക്കുന്നത്  ദൂരെ  നിന്നെ എന്റെ കണ്ണിൽ പെട്ടു

അടുത്തെത്താറായപ്പോൾ  ബ്രേക്കിലൊന്നു  കാല്  വെച്ചതും  അറ്റാക്ക്  വന്നവന്റെ  ഹൃദയത്തെക്കാളും  എന്റെ  ഹൃദയം  ഇടിക്കാൻ  തുടങ്ങി

പടച്ചോനെ  ബ്രേക്ക്  പോയിരിക്കുന്നു

ഞാനാഞാഞ്ഞു  ചവിട്ടി  നോക്കി

രക്ഷയില്ല

എന്റെ കണ്ണിൽ  ഇരുട്ട്  കേറാൻ തുടങ്ങി

ഏതോ  സിനിമയിൽ  പപ്പു  നിലവിളിച്ചത്  പോലെ  ഞാനും  നിലവിളിച്ചു  പോയി

അത്രയും
 ഉച്ചത്തിൽ  ലോകത്താരും  നിലവിളിച്ചിട്ടുണ്ടാകുമോ  ന്ന് സംശയമാ

പെട്ടന്ന്
ഇരുട്ട്  കേറിയ കണ്ണിലേക്ക്  വല്ലാത്തൊരു  പ്രകാശം  നിറഞ്ഞു

ഞാൻ   നോക്കിയപ്പോൾ    കെട്ട്യോളും മക്കളും ഒപ്പം ഉമ്മയും എന്റെ കട്ടിലിനടുത്ത്

ഒറക്കത്ത് ഇങ്ങനെ അട്ടായിക്ക് ന്നാനെ ഇഞ്ഞെനി മൈസൂര് പോണ്ട
ഉമ്മാന്റ വാക്ക് കേട്ട് ചമ്മിയ ഞാൻ തലയിലൂടെ പുതപ്പിട്ട് പിന്നേം കിടന്നു...

Monday, November 3, 2014

ലോക കപ്പ്

ഞാനും ചെറുപ്പത്തില്‍ ഫുഡ്‌ബോള്‍ കളിക്കാന്‍ പോകുമായിരുന്നു ..
പിന്നീട് ഞാനാ പൂതി ഉപേക്ഷിച്ചു ...
ഞാനീ കളി തുടര്‍ന്നാല്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല ..
അങ്ങനെ ആയിക്കഴിഞ്ഞാലുള്ള എന്‍റെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയതാണ് ഞാനീ പൂതി ഉപേക്ഷിക്കാന്‍ കാരണം ...
ആരും ചിരിക്കണ്ട .....
ഞാന്‍ പറേണത് മുയുമന്‍ കേക്ക് ...
ആദ്യം തന്നെ ഈ ലോല ഹൃദയന്റെ ഉള്ളില്‍ ഓടിയെത്തിയത് ആ പന്തന്‍റെ മനസായിരുന്നു ...
എല്ലാരും കൂടി പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗ്രൌണ്ടിലിട്ട് നെട്ടോട്ടമോടിച്ച് ചവിട്ടി കൂട്ടുകയല്ലേ ആ പാവം പന്തിനെ ....
ഇതിന് മാത്രം എന്ത് തെറ്റാണാവോ ആ പന്ത് ഇവരോട് ചെയ്തത് ..
അങ്ങനെയുള്ള ഒരു പന്തിന്‍റെ ശാപം വാങ്ങി ക്കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
ഇത് ഒന്നാമത്തെക്കാരണം
ഇനി കാരണം രണ്ട്...
ഞാന്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ എന്നോട് ഗോളടിച്ചുപോകും
അങ്ങനെ ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവനും കൊണ്ട് മരണ പാച്ചല് പായണം
എന്നാലും കൂടെ കളിക്ക്ന്നവര്‍ വിടൂല അവരും പിന്നാലെ പായും
പാച്ചല്‍ നിര്‍ത്തിയാലോ പിന്നാലെ വന്നവര്‍ തോളിലും തലയിലും കേറി പൊങ്കാലയിടും .
എന്തിനീ സങ്കടപ്പാട് വിളിച്ചു വരുത്തണം
ഇനി മൂന്നാമത്തെ കാരണം
കോര്‍ണര്‍ കിക്ക് ....
ഇത് വലാത്തൊരു കിക്കാണ്
ഈയൊരു കിക്ക് നമ്മള്‍ അടിക്കേണ്ടി വരും
കിക്കാവുന്ന ഒരു കാര്യവും ചെയ്യുന്നത് എനക്ക് പണ്ടേ ഇഷ്ട്ടമല്ല
കാരണം നമ്പര്‍ ഫോര്‍
പെനാല്‍റ്റിഷൂട്ടൌട്ട്
പെനാല്‍റ്റി എന്ന് കേള്‍ക്കുന്നത്തെ എനക്ക് അലര്‍ജിയാണ്
ഇന്നേ വരെ എന്‍റെ ജീവിതത്തില്‍ ഒരു കാര്യത്തിനും ഞാന്‍ പെനാല്‍റ്റി കെട്ടേണ്ടി വന്നിട്ടില്ല ...
അഞ്ചാമതായി ..
ചുവന്ന കാര്‍ഡും മഞ്ഞ കാര്‍ഡും
എന്നെ തന്നെ എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ നടത്താറുള്ള ഞാന്‍ കേവലം മഞ്ഞയും ചുവപ്പും കളറുള്ള ഒരു കാലിക്കാര്‍ഡ് കാണിക്കുമ്പോള്‍ കേറി പോകേണ്ടി വരിക എന്ന് പറഞ്ഞാല്‍ ഇത്രയും വല്യ നാണക്കേട് പിന്നെ വേറെയെന്താണ് ...
ഇങ്ങനെയൊക്കെ അന്ന് ഞാന്‍ ചിന്തിച്ചിട്ട് ഈ കാല്‍പന്ത്‌ കളിയുടെ മോഹം ഉപേക്ഷിചില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആയിപ്പോകില്ലായിരുന്നോ ....ദൈവം കാത്തു 

ഡ്രൈവര്‍

വാഹനമോടിക്കുന്നവരെല്ലാം ഡ്രൈവര്‍ മാരാണെങ്കിലും വാഹനമോടിക്കള്‍ തന്‍റെ ഉപജീവന മാക്കിയവരെ മാത്രമേ നാംഡ്രൈവര്‍ എന്ന് വിളിക്കുകയുള്ളൂ ....
എന്‍റെയും ഉപജീവന മാര്‍ഗം ഈ ഡ്രൈവിംഗ് ജോലി ആയതുകൊണ്ട് തന്നെ ആ വിളിയില്‍ പെട്ട ഒരാളാണ് ഞാനും ...
പണ്ടൊക്കെ ഒരു വീട്ടില്‍ ഒരു ജീപ്പോ കാറോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഒരു ഡ്രൈവറും വേണമായിരുന്നു
അന്നൊക്കെയുള്ള കുട്ടികള്‍ ഈ ഡ്രൈവര്‍ മാരെ നോക്കി കണ്ടിരുന്നതും ഒരാരാധനയോടും ബഹുമാനത്തോടുമോക്കെയായിരുന്നു ...
ചെറുപ്പകാലത്ത്ഞാനൊക്കെ ബസ്സും ലോറിയുമൊക്കെ ഓടിക്കുന്നവരെ വളരെ കൌതുകത്തോടെ യായിരുന്നു നോക്കിയിരുന്നത് ...
ഇങ്ങനെയൊക്കെയുള്ള വെത്യസ്ഥമാം ഡ്രൈവറെ ഇന്ന് സത്യത്തിലാരും തിരിച്ചറിയുന്നില്ല ..
ഫീലിംഗ് : ഉള്ളില് സങ്കടണ്ട് ട്ടോ

അഹഗ്ഗാരം

ഞാന്‍ അഹഗ്ഗാരം കൊണ്ട് പറയാന്ന് വിചാരിക്കരുത് ...
ഈ ഞാന്‍ ഇങ്ങനെയോന്നുമാല്ലായിരുന്നു..... അന്ന്
അന്നെന്‍റെ മുന്നില് കൈ നീട്ടാത്തവരില്ലായിരുന്നു ,,,,,,
കൈ നീട്ടിയവരെ ആരെയും ഞാന്‍ നിരാഷപ്പെടുത്തിയിട്ടുമില്ലായിരുന്നു .......
ദേശാന്തരങ്ങളും ഭാശാന്തരങ്ങളും കടന്ന് എന്‍റെ മുന്നില്‍ വന്ന് കൈ നീട്ടിയവര്‍ എത്രയെത്ര രാജ്യക്കാര്‍ ..
അമേരിക്ക
ജപ്പാന്‍
ഇന്ത്യ
ശ്രീലങ്ക
നേപ്പാള്‍
പാക്കിസ്ഥാന്‍
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാന്‍
ഫിലിപ്പീന്‍
ചൈന
ഇന്തോനേഷ്യ
ഈജിപ്ത്
സിറിയ
ലെബന്‍
ഇറാക്ക്
ഇറാന്‍
കുവൈറ്റ്‌
കൊറിയ
ബ്രിട്ടന്‍
നെജീരിയ
സൊമാലിയ
മൊറോക്കോ
കെനിയ
ഫ്രാന്‍സ്
ഇറ്റലി
ജോര്‍ദാന്‍
സുഡാന്‍
സൗദി
ഒമാന്‍
അങ്ങനെയങ്ങനെ ....
എണ്ണിയാല്‍ തീരില്ല ........
ചുരുക്കി പറഞ്ഞാല്‍ ലോകത്തുള്ള ഒരു വിധം എല്ലാ രാജ്യക്കാരും ......
എല്ലാവര്‍ക്കും അവര്‍ കൈ നീട്ടുമ്പോള്‍ തന്നെ ഞാന്‍ ടിക്കറ്റ് കൊടുക്കുമായിരുന്നു ..
കാരണം
അന്ന് ഞാന്‍ കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലെ ബസ്സ്‌ ഡ്രൈവറായിരുന്നു ....  

മന്ത്

മന്ത് എന്ന് പറഞ്ഞാല്‍ ഒരു രോഗമാണ് ....
എന്നാല്‍ നമ്മുടെ നാട്ടിലൊക്കെ മന്ത് എന്ന പേരിലറിയപ്പെടുന്ന മറ്റൊരു സാധനമുണ്ട് ......
പണ്ടത്തെ വീടുകളുടെ അടുക്കളയിലെ ''കയില്തട്ട് ' ലില്‍ മറ്റെല്ലാ കയിലുകള്‍ക്കിടയില്‍ ഒരു രാജാവിനെ പോലെ തൂങ്ങി കിടക്കുന്ന നമ്മുടെ സാക്ഷാല്‍ മന്ത്
ഇതിന് പല നാട്ടിലും പല പേരുകളാണെന്ന് തോനുന്നു
പക്ഷെ ആ പേരുകളൊന്നും എനിക്കറിയില്ല
എന്‍റെ വീട്ടില്‍ എന്നും തൈര് കടയുമ്പോള്‍ ഉമ്മാന്‍റെ രണ്ട് കൈവെള്ളകള്‍ക്കിടയില്‍ കിടന്ന്കൊണ്ട് ഇവന്‍ ശക്രശ്വാസം വലിക്കുന്നത് കുഞ്ഞു നാളില്‍ ഞാന്‍ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് കൌതുകത്തോടെ നോക്കിയിരിക്കാരുണ്ടായിരുന്നു .......
ഈ മന്ത് തന്നെയാണ് വീട്ടില്‍ എനിക്കൊരു ഇരട്ട പ്പേരും സമ്മാനിച്ചത്‌ .......
എന്താണെന്നല്ലേ ..... പറയാം
ഇറച്ചി പുയ്ക്ക് എന്ന് വെച്ചാല്‍ എല്ലാരെ പോലെ എനിക്കും ജീവനാണ് ,,,,,അന്നും ഇന്നും
കപ്പയും ഇറച്ചിയും വേവിച്ചത് കൊണ്ട് മാത്രം പുയ്ക്കാവില്ല ..
ഇത് രണ്ടും കൂടി വേവിച്ച് മസാലയും കരുവേപ്പിലയുമൊക്കെയിട്ട് ഈ മന്തെടുത്ത് ഇരിളക്കലുണ്ട് ആ ഇളക്കു പൂര്‍ത്തിയാകുമ്പഴെ പുയ്ക്ക് പുയ്ക്കാവുന്നുള്ളൂ ..
എന്‍റെ വീട്ടില്‍ ഇടക്കിടക്ക് ഈ പുയ്ക്കുണ്ടാക്കുമ്പോള്‍ ഞാനുമ്മാന്‍റെ അടുത്ത് പോയി ഉമ്മാനെ തോണ്ടും ...
ഉമ്മാ ഉമ്മാ ഒന്ന് ഞാന്‍ ......... .....
ഉമ്മ പറയും ,,,,അത വന്നല്ലോ മന്ത് വടിയന്‍ ..
ആ ഇബ്ട നിക്ക് അവസാനം തെരാ മെന്ന് പറഞ്ഞാലും
ഞാന്‍ പറയും
ഞാനൊന്ന് വടിച്ച്‌ നക്കീറ്റ് ഉമ്മ ആദ്യേ എളക്കിക്കോ...എന്നാ എനക്ക് പിന്നേം വടിക്കാലോ ...
എന്നെ കൊണ്ട് രക്ഷയില്ലെന്നു തോന്നിയാല്‍ ഉമ്മ അപ്പറത്തെ വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറയും ..
ഏയ് ഇങ്ങക്കിബടത്തെ മന്ത് ബടിയന കാണണോ ...
ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ പിന്നോട്ട് വലിയും ...
മാണ്ട മാണ്ട ബയ്യ തന്നാ മയി ...
അങ്ങനെ അവസാനം ആ മന്ത് കിട്ടിയാല്‍ കൈവിരള് കൊണ്ട് വടിച്ച്‌ നാവു കൊണ്ട് നക്കുംപോഴുള്ള ആ ഒരു സുഖം .....ഹോ ...ആലോചിക്കാന്‍ വയ്യ .....
അങ്ങനെയാണ് ഈ മന്ത് അന്നെനിക്ക് മന്ത് വടിയന്‍ എന്ന പേര് സമ്മാനിച്ചത്‌ ....
വാല്‍കഷണം : നാളെ ഒരു മന്ത് വടി ഉണ്ടെന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ മനസ്സില്‍ ഓടി വന്നത്

നാട്ടു നടപ്പ്

അസ്സലാമു അലൈകും ....എന്തല്ലാ ഉമ്മാ വിശേഷം ..
എല്ലാര്‍ക്കും സുഗേല്ലേ ..കുട്ട്യേളൊക്കെ ഏടപ്പോയി ...?
സുമിയെന്നാ എടുക്കുന്നെ ....?
വ അലൈകും സലാം ...ഒന്നൂല്ലംബ്ബാ ...ഓള് തിരുംബ്ബുന്നാ കുട്ട്യേള് മിറ്റത്ത് ന്ന് കളിക്കുന്നാ ... മോന് സുഗേല്ലേ ....? ചായ കുടിചിക്കോ ..
എന്ന്യൂം നാല് മാസേല്ലേ മോന് ബെര്വോന്‍ ..അയിന്റെ മുന്നേ വന്നൂടെ ..?
ആ ..മ്മാ ഞാന്‍ ചായ കുടിച്ചോണ്ട് വിളിക്കുന്നെ ...
അയിന്റെ മുന്നേ വന്നൂടെറ്റല്ലുമ്മാ ....
അത്തിരേം കൂടി നിന്നാലേ ഞാന്‍ ബിചാരിചെന്‍റ്റോട്ടെല്ലം കാര്യം നടക്കൂ ..പ്രത്യേകിച്ച് എന്തെങ്കിലും മാങ്ങനെങ്കില്‍ ഇപ്പം തന്നെ പറെണേ ..കൊറചീച്ച കൊറചീച്ച സാധനെല്ലം മാങ്ങ്യെക്കണം...അതോണ്ടാ
പോര്വോന്‍ നോക്കുമ്മം എല്ലാം കൂടി ഒന്നിച്ചു മാങ്ങോനാവ്വോല ...
ഒന്നൂല്ലംബ്ബാ ...ഇഞ്ഞോന്നും മാങ്ങണ്ട ..എല്ലെബ്ടണ്ട് ....മോനപ്പാടിങ്ങ് പോന്നാ മയി ...
പിന്ന ഇസ്തിരി പെട്ടി ഇപ്പം മരിയാതിക്ക് ചൂടാവുന്നില്ല ..
ടോര്‍ച്ചിലും എത്തിര കുത്തീട്ടാലും കരണ്ട് കാരുന്നൂല്ല ..
ജൂസ് മിഷ്യന്‍ പിന്ന പയെന കൊണ്ട്യെന്നെ ഓരോയാനെ ഒപ്പിക്കിന്നിണ്ട്
പിന്ന പയീന്‍റെ കറെ വറ്റ്യോണ്ട് പാല്‍പ്പൊടി പീട്യേന്ന് മാങ്ങലാ
എമര്‍ജന്‍സി പിന്ന കത്താണ്ടായിറ്റ് മൂന്നാല് മാസ്സായി
ഉമ്മാ ഉമ്മാ എനക്കൊരു ഫോണ് വരുന്നുണ്ട് ഞാന്‍ ലേശം കയിഞ്ഞിട്ട്‌ ബിളിക്കെ ......
എന്നാ ആയിക്കൊണ്ടംബ്ബാ .....
ഇതൊന്നും മോന്‍ മാങ്ങണ്ടീറ്റ് പറഞ്ഞെല്ല ട്ടോ .... ഞാനിബ്ടത്തെ സിതി യങ്ങ് പറഞ്ഞതാ .....പിന്ന ഒരു കാര്യം ...മീന്‍ മുറിക്കുന്ന ഒരു കത്തിര്യ എന്താലുഞ്ഞ് കൊണ്ട്വോരണേ ...പയെത് പോട്ടിപ്പോയിറ്റ് ഓക്കിപ്പം മീന്‍ മുറിക്ക്വോന്‍ ബല്യ എടങ്ങാറാ...
ഇപ്പനത്തെ കുട്ട്യേക്കിണ്ടോ ചട്ടീമ്മന്ന് അരുവാള് അണക്കുന്നോം അപ്പന്‍ ബെരളോണ്ട് അരുവാള് ചവിട്ടി പിടിച്ച് മീന്‍ മുറിക്കുന്നെല്ലറീന്ന് ..അതോണ്ട് ഒരു കത്തിര്യ മോനെന്തായാലും കൊണ്ട്വേരണേ ....
ആയിക്കൊട്ടുംമാ ഞാന്‍ ബയ്നേരം ബിളിക്കാ...ഇപ്പെങ്ങ് പോണം
അസ്സലാമു അലൈകും .......

ശശി

സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു .....
അവിടന്ന് വീണ്ടും വണ്ടി വിടുമ്പോള്‍ സമയം ഏതാണ്ട് രാത്രി പതിനൊന്നര മണി ആയിക്കാണും
ശശിയാണ് എന്‍റെ കൂടെയുള്ളത്
ഞങ്ങള്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന വഴിയാണ്
വയറ്റിനകത്തെ പൊറാട്ടയോ ബീഫോ ആരാണെന്നറിയില്ല മീനങ്ങാടി എത്തുമ്പോഴേക്കും ശശിയെ താരാട്ട് പാടി ഉറക്കിയിരുന്നു ...
ഏത് എടാകുടത്തിലും കേറി ചെന്ന് തലയിടുന്ന ഒരു സൂക്കേട് ഈ ശശിക്കുള്ളത് കൊണ്ട് തന്നെ ഇവനെ അധികമാരും ക്ലീനറായി കൂട്ടാറില്ല ...
ഞാനെന്‍റെയൊപ്പം കൂട്ടുന്നത്‌ കണ്ടിട്ട് പലരും പറയുകയും ചെയ്തു ...
നീ തല്ല് കൊള്ളാതെ തിരിച്ചെത്തിയാല്‍ നിന്‍റെ ഭാഗ്യം ,,,,,എന്നൊക്കെ .......
ഈയൊരു ട്രിപ്പിന് എനിക്കെന്‍റെ നിവൃത്തി കേട് കൊണ്ട് കൂട്ടേണ്ടി വന്നതാണ്
പനമരം കഴിഞ്ഞ് അഞ്ച്കുന്ന് എന്ന ചെറിയ അങ്ങാടിയില്‍ എത്തിയപ്പോള്‍ ശശി ചാടി എണീറ്റ്‌ എന്നോടു പറഞ്ഞു ...
മുജീ മുജീ വണ്ടി ഒന്ന് നിര്‍ത്ത് എനക്കൊന്ന് മുള്ളണം
ഞാന്‍ വണ്ടി നിര്‍ത്തി ....
ഒന്നല്ല രണ്ട് കഴിഞ്ഞാലും വരേണ്ട സമയമായിട്ടും ശശി വരുന്നില്ല ..
ഇപ്പോള്‍ വരുമായിരിക്കും എന്ന് കരുതി ഞാനിങ്ങനെ വണ്ടിയില്‍ ഇരിക്കുമ്പോഴുണ്ട്
ഒരാള്‍ എന്‍റെ വണ്ടിക്ക് മുന്നിലൂടെ കിതച്ച് കൊണ്ടോടുന്നു
അവന് പിന്നാലെ നമ്മുടെ ശശിയും മരണ പാച്ചല് പായുന്നു
ഇത് കണ്ട ഞാന്‍ വണ്ടി ഓഫാക്കി ചാവിയും എടുത്ത് ശശിക്ക് പിന്നാലെ ഓടി
നിക്ക് നായിന്‍റെ മോനെ എന്നും പറഞ്ഞ് ശശി അവന്‍റെ പിന്നാലെയും എന്തന്നാ പ്രശ്നം ശശിയെ എന്നും ചോദിച്ച് കൊണ്ട് ഞാന്‍ ശശിയുടെ പിന്നാലെയും കുറെ ദൂരമോടി ....
അവസാനം എനിക്ക് ഓടാന്‍ വയ്യാണ്ടായി
ഞാന്‍ തിരിച്ചു നടന്നു വണ്ടിയില്‍ വന്നിരിന്നു ....
ഈ പഹയനെ കൂട്ടിയത് എല്ലാരും പറഞ്ഞ പോലെ പണിയായല്ലോ എന്നാലോചിച്ചിരിക്കുംപോഴുണ്ട് ശശി ആ ഓടിച്ചവനെയും പിടിച്ചു വലിച്ചു നടന്നു വരുന്നു ..
ഒരു പത്ത് പതിനേഴു വയസ് തോനിക്കുന്ന ഒരു കൊച്ചു പയ്യന്‍
ശശി തന്‍റെ തോര്‍ത്ത്‌ കൊണ്ട് അവന്‍റെ രണ്ട് കയ്യും പിന്നിലാക്കി കെട്ടിയിട്ടുമുണ്ട് ...
ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കി
എന്താ ശശിയെ പ്രശ്നം ...?
ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരുന്നപ്പോഴുണ്ട് ഈ കള്ളന്‍ ആ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി മൊത്തം ചാക്കിലാക്കുന്നു ...
അപ്പത്തന്നെ എന്‍റെ കയ്യില്‍ കിട്ടിയതായിരുന്നു ....
കുതറി മാറി ഓടി കളഞ്ഞു .....ഞാനിണ്ടോ വിടുന്നു ....
ശശി ഇത് പറയുമ്പോഴേക്കും മുകളിലത്തെ പീടിക മുറിയില്‍ ലൈറ്റ് തെളിഞ്ഞു ..
അവിടെ ഉറങ്ങുകയായിരുന്നവര്‍ ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി
ശശി തന്നെയാണ് ആരോടും കാര്യം പറഞ്ഞത്
നിങ്ങളൊക്കെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാ കള്ളന്മാര്‍ ഇങ്ങനെ കൊള്ളയിക്കുനത്.....
കള്ളന്‍ മാരോ....?
ഏതു കള്ളന്‍ .....
എന്തിനാ ഈ പയ്യനെ പിടിച്ചു കെട്ടിയിട്ടത് ......?
അവര് തിരിച്ചിങ്ങോട്ട് ഇങ്ങനെ ചോദിച്ചപ്പോള്‍
ആ കൊച്ചു പയ്യന്‍ കരഞ്ഞു കൊണ്ട് അവരോട് പറയാന്‍ തുടങ്ങി ...
ഞാന്‍ നാളേക്ക് കൊടുക്കേണ്ട പച്ചക്കറിയൊക്കെ ചാക്കിലാക്കുംപോഴാണ് ഇയാള്‍ പിന്നിലൂടെ വന്ന് എന്നെ കേറി പിടിച്ചത് ...എന്ത് ഉദ്ദേശത്തിനാണെന്നറിയാതെ ഞാന്‍ കുതറി ഓടിയതാ .......
ഈ കടയിലെ പണിക്കാരനാണോ ഇവന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ശശിയുടെ നടുപ്പുറത്തെക്ക് അവരുടെ ഭലിഷ്ടമായ കൈകള്‍ പതിഞ്ഞിരുന്നു .....
ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോങ്ങ് പോലെ മുജീബെ വണ്ടി വിട്ടോ എന്ന് ശശി പറയുമ്പോഴേക്കും ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു ....
എങ്ങിനെയോ ഓടുന്ന വണ്ടിയുടെ കബ്ബിയില്‍ പിടിച്ച്തൂങ്ങി ശശിയും വണ്ടിക്കുള്ളിലെത്തി ....
പോകുന്ന വഴിയില്‍ ഞാന്‍ ശശിയോട്‌ പറഞ്ഞു ...
വെറുതെയല്ലടാ നിനക്ക് ശശി എന്ന് പേരിട്ടത് ...നീയാണ് യഥാര്‍ത്ഥ ശശി ..........
വാല്‍കഷണം : അന്ന് മുതലാണ്‌ പോയത്തങ്ങളില്‍ ചെന്ന് പെടുന്നവരെയൊക്കെ ശശി എന്ന് വിളിക്കാന്‍ തുടങ്ങിയത്