Saturday, January 18, 2014

വണ്ടി ജീവിതം

മൈസൂരെക്കാണ് യാത്ര.......

വണ്ടിയില്‍ ഞാന്‍ തനിചെയുള്ളൂ ,,

സമയം അര്‍ദ്ധരാത്രി കഴിഞ്ഞത് കൊണ്ടാവാം റോഡില്‍ മറ്റ് വാഹനങ്ങളോന്നുമില്ല

ബാവലി ചെക്ക് പോസ്റ്റ്‌ താണ്ടി കര്‍ണാടക ബോഡറിലേക്ക് പ്രവേശിച്ചു

ചുറ്റിലും കാട്

റോഡാനേങ്കില്‍ മഹാ മോശം ...

മാര്‍ക്കറ്റില്‍ കൊടുക്കാനുള്ള പൈസ കയ്യിലുള്ളത് കൊണ്ടാവാം
എനിക്ക് ദൈര്യം കൊണ്ടൊരു വിറ /....എന്ന അവസ്ഥ

എന്‍റെ നൂറ് മീറ്ററോളം മുമ്പിലായി ഒരു ടാറ്റാ സുമോ നിര്‍ത്തിയത് ഞാന്‍ കണ്ടു ..

എന്‍റെ വണ്ടി ആ വണ്ടിക്ക് അടുത്തെത്താറായപ്പോള്‍ ആ വണ്ടിയും മുന്നോട്ട് പോകാന്‍ തുടങ്ങി

അപ്പോഴൊന്നും എനിക്ക് ഒരസ്വഭാവികതയോന്നും തോനിയില്ല ..

പക്ഷെ ,,,,അവര്‍ എന്നെ ലക്‌ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നത് എന്നെനിക്കു തോന്നാന്‍ കാരണം

ഞാന്‍ വണ്ടി സ്ലോ ആക്കുമ്പോള്‍ അവരും സ്ലോ ആക്കുന്നു
ഞാന്‍ കുറച്ചു സമയം നിര്‍ത്തിയിട്ടപ്പോള്‍ അവരും നിര്‍ത്തിയിടുന്നു

രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍
എന്‍റെ മനസ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങി

എന്‍റെ വണ്ടിയുടെ സൈഡ് ഗ്ലാസ് രണ്ടും ഉയര്‍ത്തി
ഉള്ളില്‍ നിന്നും ലോക്ക് ചെയ്തു എന്നുറപ്പ് വരുത്തി ഞാനും വണ്ടി സൈഡാക്കി...
എന്‍റെ നൂറ് മീറ്ററോളം മുന്നില്‍ തന്നെ ഇപ്പോഴും അവരുണ്ട് ..അവരും പോകുന്നില്ല

എന്‍റെ ചഗ്ഗിടിപ്പ് കൂടാന്‍ തുടങ്ങി

അപ്പോഴാണ്‌ ഒരാശ്വാസം പോലെ പിന്നില്‍ നിന്നും ഒരു ലോറി വന്നത് ...

ആ ലോറിക്ക് മുന്നിലായി ഞാനും വണ്ടി വിട്ടു ...

ആ ടാറ്റാ സുമോയുടെ അടുത്തെത്തിയപ്പോള്‍ അതില്‍ നിന്നും രണ്ട് പേര്‍ വെപ്രാളത്തോടെ എന്‍റെ മുന്നിലേക്ക്‌ ചാടി....

അവര്‍ റോഡിന് നടുവില്‍ നിന്ന് രണ്ട് കൈകളും ഉയര്‍ത്തി എന്നോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു ..

ഇനി പിന്നിലുള്ള ലോറിയും ഇവരുടെ ആളായിരിക്കുമോ എന്ന് കൂടി ചിന്തിച്ചപ്പോള്‍
എന്‍റെ വയറ്റില്‍ ആരോ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തത് പോലെ തോനിയെനിക്ക്

ആ ഒരു നിമിഷം കൊണ്ട് തന്നെ അറിയാവുന്ന നേര്‍ച്ച സ്ഥലങ്ങളിലൊക്കെ ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് കഴിഞ്ഞിരുന്നു

റബ്ബേ ...പൈസ കൊണ്ടുപോയാലും എന്‍റെ ജീവന്‍ തിരിച്ചു തന്നാല്‍ മതിയായിരുന്നു ..എന്നും പറഞ്ഞ്കൊണ്ട്

അതിലൊരാള്‍ എന്‍റെ സൈഡില്‍ വന്ന് ഉയര്‍ത്തിയിട്ട ഗ്ലാസിന് മുട്ടി കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു ...

എല്ലാം പോയല്ലോ ...പടച്ചതമ്പുരാനെ,,,
എന്ന് മനസ്സില്‍ വിലപിച്ച് കൊണ്ട് അര്‍ദ്ധ പ്രാണനായ ഞാന്‍ എന്‍റെ സൈഡ് ഗ്ലാസ് മെല്ലെ താഴ്ത്തി ...

നാവ് താണ് പോയത് കൊണ്ടായിരിക്കാം അവനോട് "എന്താ " എന്ന് ചോദിക്കാന്‍ എനിക്കൊരുപാട് ട്രൈ ചെയ്യേണ്ടി വന്നു ...

എന്‍റെ ചോദ്യം കേള്‍ക്കുന്നതിന് മുമ്പേ അവനിങ്ങോട്ട്‌ പറഞ്ഞത് കേട്ട് ,,,,
അ നിഘൂഡവനത്തിനുള്ളില്‍ നിന്നും അര്‍ദ്ധരാത്രി ഞാന്‍ ആദ്യമായി ശശിയായി

ഈ കാട് കഴിയുന്നത്‌ വരെ ഒന്ന് പതുക്കെ പോകണേ
ഞങ്ങള്‍ക്ക് പെടിയായത് കൊണ്ടാ.... ആദ്യായിട്ടാ ഈ വഴിക്ക് ...

അവസാനം ഞാന്‍ അവരോട്പറഞ്ഞു ,,,,,നിങ്ങള്‍ മുന്നില് വിട്ടോ ഞാന്‍ പിന്നില്‍ വന്നോളാം

പുലിയാണെന്ന് കരുതിയ ടാറ്റാ സുമോ എലി പോലെ എന്‍റെ മുന്നില്‍ പോകുന്നത് കണ്ടപ്പോള്‍ ഞാനിങ്ങനെ മനസ്സില്‍ പറഞ്ഞു

എവിടെയൊക്കെയാ ഞാന്‍ നേര്‍ച്ചയാക്കിയത്
എന്‍റെ നേര്‍ച്ചപ്പൈസയും പോയല്ലോ റബ്ബേ .......

ഭയം അഥവാ പേടി

വളരെ ചെറുപ്പത്തിലെ സൈക്കിള്‍ ചവിട്ടാന്‍ ഞാന്‍ പഠിച്ചിരുന്നു ....
എന്നാലോ ബേക്കില്‍ ഒരാളെ കേറ്റി ചവിട്ടാനുള്ള ദൈര്യം എന്‍റെ മനസിനില്ലായിരുന്നു

കുട്ടികളൊക്കെ എന്നോട് ചോദിക്കും

ഒന്ന് എന്നെ കൂടി കേറ്റ്വോ...? എന്ന്

എനിക്ക് ഡബിളെടുക്കാനറിയില്ല ഡബിളെടുത്താല്‍ എന്‍റെ ബാലന്‍സ് പോകും

ഇതായിരുന്നു ഞാനവര്‍ക്ക് കൊടുക്കുന്ന മറുപടി

ഒരു ദിവസം വീട്ടില്‍ നിന്നും മോകെരിക്ക് സൈക്കളില്‍ പോകുമ്പോള്‍
കെനാലിന്‍റെ കയറ്റം ചവിട്ടി കയറ്റാന്‍ സാധാരണതെത്തിലും വല്ലാത്തൊരു പ്രയാസം തോന്നി

മൊകേരി എത്തി ഞാന്‍ സൈക്കളില്‍ നിന്നും ഇറങ്ങാന്‍ നേരം ബേക്കില്‍ നിന്നും എന്‍റെ ഇക്കാക്ക ചാടിയിറങ്ങുന്നു ..

ഞാന്‍ അത്ഭുതപ്പെട്ടുപോയി .. ....

ഇത്രയും ദൂരം ഡബിളെടുത്ത് വന്നത് ഞാനായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല ...

ഞാനറിഞ്ഞിരുന്നെങ്കില്‍ ഇത്രയും ബെലന്‍സോടെ എനിക്ക് ചവിട്ടാന്‍ പറ്റില്ലായിരുന്നു

എന്നെ അറിയിക്കാതെ അവന്‍ കേറിയിരുന്നത് എന്‍റെ പേടി തീര്‍ക്കാന്‍ വേണ്ടിയായിരുന്നു ...

അതിന് ശേഷം ഞാന്‍ ഡബിളും ത്രിബളുമൊക്കെ എടുക്കാന്‍ തുടങ്ങി

ഈ പറഞ്ഞത് ഒരു കഥ ,,,,ഇനി മറ്റൊരു കഥ പറയാം

ഒരു ദിവസം സന്ത്യാ സമയത്തെ നമസ്കാരത്തിന് പള്ളിയില്‍ പോയി നമസ്കരിക്കുന്നതിനിടയില്‍
എന്‍റെ വലതു ഭാഗത്തെ തോളിന് തോണ്ടിക്കൊണ്ട്‌ എന്നെ ഒരാള്‍ പിന്തുരടര്‍ന്നു നമസ്കരിച്ചു ..

ഒരാളല്ലേ എന്നെ പിന്തുടരുന്നുള്ളൂ എന്നറിഞ്ഞ എന്‍റെ മനസിന്‌ പ്രത്യേകിച്ച് ഒരു ഭയമൊന്നും തോന്നിയില്ല

വലത്തോട്ടും ഇടതോട്ടും നോക്കി സലാം പറഞ്ഞു കൊണ്ട് സമസ്കാരം പൂര്‍ത്തിയാക്കിയ ഞാന്‍ ....

എന്നെ തുടര്‍ന്നു നമസ്കരിച്ച ആ ജനാവലിയെ കണ്ട് അത്ഭുതപ്പെട്ടുപോയി

പത്ത് നാല്പതോളം പേര്‍ ....!!

ഇത്രയും പേര്‍ക്ക് സമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഈ ഞാനായിരുന്നു എന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന വികാരം
ഒരു വല്ലാത്തതായിരുന്നു ..

ഇത്രയും ആള്‍ക്കാര്‍ എന്‍റെ പിന്നില്‍ ഉണ്ടെന്ന് മുന്‍കൂട്ടി ഞാനറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ചഗ്ഗിടിപ്പ് വല്ലാതെ കൂടിയേനെ

ഈ രണ്ട് സംഭവവും ഞാനിവിടെ പറഞ്ഞത്‌ ..........
ഇതിന് താഴെ ഒരു വാല്‍കഷ്ണം എഴുതാന്‍ വേണ്ടിയാണ്

വാല്‍കഷണം : നമ്മെ കൊണ്ട് സാധിക്കാത്തത് ഒന്നുമേയില്ല
സാധിക്കില്ല എന്ന് നമുക്ക് തോനുന്നത് ....
നമ്മുടെ മനസിന്‍റെ പേടി ഒന്ന് കൊണ്ട് മാത്രമാണ്....

അല്ലാതെ സാധിക്കില്ല എന്ന് തോനുന്നത് ,,,...സാദിക്ക് ഇപ്പോള്‍ തിരുവന്തപുരത്തായത് കൊണ്ടല്ല .......

.................................................(അവസാനത്തെ രണ്ട് വരി കോമഡി ഇല്ലാണ്ടായിപ്പോകണ്ട എന്ന് കരുതിയാണ് )

ലൈകൊമാനിയ......



നല്ല നല്ല രണ്ട് മൂന്ന് എഴുത്തുകാരുടെ എഴുത്തുകള്‍ വായിച്ചു തുടങ്ങിയ ഞാന്‍ അവരുടെ എഴുത്തുകള്‍ ഇഷ്ടമായത് കൊണ്ടാവാം അവിടെ ലൈകാനും കമന്റാനും തുടങ്ങിയത് ...

പിന്നെ ഞാന്‍ തന്നെ അവര്‍ക്ക് റിക്കൊസ്റ്റ് അയക്കുകയും അവരെന്‍റെ ഫ്രെണ്ടാവുകയും ചെയ്തു

കുറച്ചു ദിവസങ്ങക്ക് ശേഷം ഞാന്‍ കാണുന്നത് ...
ഇവരെ കൂടാതെ ,,,,
ലൈകില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറി യൊക്കെ വാങ്ങി കൂട്ടുന്ന ബല്യ ബല്യ
മുഖപുസ്തക എഴുത്തുകാരുടെ ഫ്രെണ്ട് റിക്കൊസ്റ്റ്ന്‍റെ ഒരു ഒഴുക്കായിരുന്നു...എന്‍റെ വാളിലേക്ക്

ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു ........

വായന ഇഷ്ടമായ ഞാന്‍ അതെല്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നു ..

എല്ലാവരുടെ എഴുത്തുകളും വായിക്കുകയും ലൈകുകയും ചെയ്യും

ചിലപ്പോള്‍ കമന്റും കൊടുക്കും ......

ഇപ്പോള്‍ എനിക്ക് തോനുന്നത് ഇവരൊക്കെ നല്ല എഴുത്തുകാര്‍ ആണെങ്കിലും വല്ലാത്ത ലൈക് കൊതിയന്മാരാനെന്നാണ്

എന്നെ ഫ്രെണ്ട് ആക്കിയാല്‍,,,,
ഒരു ലൈക്ക് ഉറച്ച ഒരു വോട്ട് പോലെയാണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു ....

ഞാനിതൊക്കെ പറയുന്നത്
എന്‍റെ ലൈക് വല്യൊരു ആനക്കാര്യമായത് കൊണ്ടൊന്നും അല്ല .....

നേരെമറിച്ച് ...
ഈ ഞമ്മളും വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതുന്നത്‌ ഇവരും കാണുന്നുണ്ടാവില്ലേ ..
ഒന്നിനും കൊള്ളാത്ത ബള്പ്പാനെങ്കിലും ഒരു ലൈക് ഇവന്മാര്‍ക്കും അടിച്ചാലെന്താ ......

സത്യം പറയാലോ ..എനക്കിതുവരെ കിട്ടീക്കില്ല .....

ഇവര്‍ മാത്രമാണോ ഈ ലൈക് കൊതിയന്മാര്‍ ....

ഏത് ഫെയിസ് ബുക്കീയനെ പോലെയും ഞമ്മളും ഒരു ലൈക് കൊതിയന്‍ തന്നയാണ് ......

അവരുടെ ലൈക് കിട്ടണംന്ന് എനക്ക് വല്യ ആഗ്രഹമുള്ളത്‌ കൊണ്ടൊന്നും അല്ല ..

എന്നപ്പോലത്തെ മിനിമം ലൈക്യാര് ഇഷ്ടം പോലെ തരുന്നുണ്ട്
എനക്കത് മതി

എന്നാലും ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും കടക്കുന്ന സ്വഭാവം ഇക്കൂട്ടര്‍ക്കില്ല കേട്ടോ ...

എനീപ്പം ഞമ്മക്ക് ഇവര് തന്നില്ലെങ്കിലും ഞമ്മള് ഇനിയും ലൈകും
കാരണം ഞാനൊരു വായന പ്രിയനായിപ്പോയി ....


എന്‍റെ സ്വന്തം പറമ്പില്‍ കിടക്കുന്ന
ലൈകിന്‍റെ ദൌര്‍ലഭ്യം കൊണ്ട് വളര്‍ച്ച മുരടിച്ചു പോയ
എന്‍റെ സ്റ്റാറ്റസുകളെ കണ്ടിട്ട് എഴുതിപ്പോയത്....


പിന്നെ ഈ എഴുത്യേതും ഒരു ലൈക് പ്രതീക്ഷിച്യെന്ന്യാ ..കേട്ടോ ....

പ്രാര്‍ത്ഥന


ഇന്നലത്തെ ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ എന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് കെനിയക്കാരായിരുന്നു..

റുകൂയിലേക്ക് കുനിഞ്ഞ് നിന്നപ്പോഴാണ് എന്‍റെ നമസ്കാരത്തിന്‍റെ ഏകാഗ്രത മൊത്തം നഷ്ടപ്പെട്ടത് ....

എനിക്കിത്രയും നിറമുണ്ടോ ...? ഇടം കണ്ണാലെ അവരുടെ കാലിലും എന്‍റെ കാലിലും ഞാന്‍ മാറി മാറി നോക്കി

ആ രണ്ട് കെനിയക്കാരുടെ കാലുകള്‍ക്കിടയില്‍ എന്‍റെ രണ്ട് കാലും വെട്ടി തിളങ്ങുന്നു ....

വെളുവെളാ വെളുത്ത രണ്ട് സുന്ദരന്‍ കാലുകള്‍ ....

പിന്നെ ആ നിസ്കാരത്തിലെ എല്ലാ റുകൂയിലും ഞാനെന്‍റെ തൊലി വെളുപ്പ്‌ കണ്ടാസ്വദിച്ചു .........

ആ സന്തോഷം ഇന്ന് രാത്രി ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയി റുകൂയിലേക്ക് പോകുന്നത് വരെ നീണ്ടു നിന്നു

പക്ഷെ ഇന്ന് റുകൂയിലേക്ക് കുനിഞ്ഞതും എന്‍റെ കരിങ്കാല് കണ്ട് ഞാന്‍ ഞെട്ടി ...

ഇന്നെന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് മസ്രികളായിരുന്നു ...

അവരുടെ കാലുകളും എന്‍റെ കാലും മാറി മാറി നോക്കിയ ഞാന്‍ അന്താളിച്ചു പോയി ..

എനിക്കിത്രയും കറുപ്പോ ......!!!!!!

ചുരുക്കി പറഞ്ഞാല്‍ ....

ഇന്നലത്തെ നമസ്കാരം വെളുപ്പ്‌ കണ്ടും ബാതിലായി

ഇന്നത്തെ നമസ്കാരം കറുപ്പ് കണ്ടും ബാതിലായി ....

ഒരു സമാധാനം മാത്രം ബാക്കിയായി ....

ഇന്നത്തെക്ക് ഒരു സ്റ്റാറ്റസ് കിട്ടിയല്ലോ .......

വാല്‍കഷ്ണം : പ്രാര്‍ഥിക്കാന്‍ എല്ലാ വര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്...
സൈകിള്‍ അഗര്‍ ബത്തി വാങ്ങാനല്ല ഞാന്‍ പറയുന്നത് ...

പ്രാര്‍ത്ഥന ആരുമായിക്കോട്ടെ ഏതുമായിക്കൊട്ടെ ,,
കൊണ്സട്രേശന്‍ മുറുകെ പിടിക്കുക
പിശാജ് പല കോലത്തിലും വന്നേക്കാം ...
ദൈവത്തിന് മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് മാത്രം ചിന്തിക്കുക ...

Friday, January 10, 2014

ഫേസ് ബുക്ക്

പലചരക്ക് കട നടത്തുന്ന അമ്മദ്ക്കാക്ക്
തന്‍റെ കടയുടെ മുന്നില്‍ വന്നുള്ള കുട്ടികളുടെ ഫെയ്സ് ബുക്ക് കളി ഒരുപാടങ്ങ്‌ ഇഷ്ടായി

തൊട്ട് തടവി കളിക്കുന്ന നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാരണവും അത് തന്നെ ...

ഫോണ്‍ വാങ്ങിയതും കുട്ടികള്‍ അമ്മദ്ക്കാനെ ഫെയ്സ് ബുക്കില് പിടിച്ചിരുത്തി .....

ആഴ്ച രണ്ട് കഴിഞ്ഞില്ല ..

അമ്മദ്ക്ക ഫുള്‍ ടൈം ഫെയ്സ് ബുക്കില് തന്നെ
ഏതു നേരവും കടയിലിരുന്ന് പെടലി താഴോട്ടാക്കി മൊബെലില്‍ തടവി കൊണ്ടേയിരിക്കും

അമ്മദ്ക്കാ... അഞ്ഞൂറ് പഞ്ചാര ..

ഇല്ല മനേ പഞ്ചാര തീര്‍ന്ന് നാളെ ബെരും ..

ആരെന്ത് സാധനത്തിന് ചോദിച്ചാലും ആരാണെന്ന് പോലും നോക്കാതെ
അമ്മദ്ക്കാന്‍റെ മറുപടി ഇത് തന്നെ ...

അമ്മദ്ക്കാന ഫെയ്സ് ബുക്കില് കുടുക്കിയ കുട്ടികള്‍ ഓവുപാലത്തിലിരുന്ന് ഇതൊക്കെ കണ്ട് ചിരിക്കാനും തുടങ്ങി

പതിവ് പോലെ അന്നും അമ്മദ്ക്ക ഷട്ടര്‍ പൊക്കി

അകത്തു കേറിയിരുന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മദ്ക്കാന്‍റെ ഇളയ മകള്‍ സുല്‍ഫത്ത് വന്ന് പറഞ്ഞു

ഉമ്മ പറഞ്ഞിക്ക് ചോറ് ബെക്കുന്ന അരി തെര്വോന്‍ ..

അപ്പോഴും പെടലി ഉയര്‍ത്താതെ അമ്മദ്ക്ക പറഞ്ഞു

അരി ഇല്ലാട്ടോ ,,നാള ബാ ...

ഇത് കേട്ട് ആ കുട്ടി ഒന്നും മിണ്ടാത്തെ തിരിച്ചു പോയി

രാത്രി ഡയിനിങ്ങ് ടേബിളില്‍ ഇരുന്നു കൊണ്ട് അമ്മദ്ക്ക ..

ബീയ്യാത്തോ ..പയിച്ചിറ്റ് പൊര്‍തൂട ,ചോറിങ്ങെടുത്തോ

അടുക്കളേന്ന് തന്നെ ബിയ്യാത്തു വിളിച്ചു പറഞ്ഞു

ചോറില്ലട്ടോ ,,നാള വാ ....

ഈ മറുപടി കേട്ട അമ്മദ്ക്ക അന്തം വിട്ടു ...

ഇഞ്ഞെന്ത് ബര്‍ത്താനാളെ ഇപ്പറെന്നെ...?

മോള് അരിക്ക് വന്നപ്പോ ഇങ്ങളിതല്ലേ പറഞ്ഞത് ,,എന്നിട്ടിപ്പോ കയ്യും കയ്കി കുത്തിരിക്കുന്നു ...

അപ്പോഴാണ്‌ അമ്മദ്ക്കാക്ക് കാര്യം പിടികിട്ടിയത് അരി വാങ്ങാന്‍ വന്നത് മോളായിരുന്നെന്ന് ..

എന്നിട്ട് അമ്മദ്ക്ക പഠിച്ചോ .....?

മൂപ്പരങ്ങനെ കിടന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി
ലൈകും കമന്റും കൊണ്ട് വയറ് നിറഞ്ഞ ആശ്വാസത്തില്‍ പതുക്കെ ഉറക്കത്തിലേക്ക് .........

പാവം ബീയ്യാതുവും മക്കളും വിശന്ന വയറിനാല്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ...

താരാട്ട് പാട്ട്




നാട്ടില്‍ പോയി തിരിച്ചെത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോ അമ്മദ്ക്കാക്ക് കെട്ട്യോളുടെ കത്ത് വന്നു....

ഒരുപാടെഴുതിയ കത്തിലെ വരികള്‍ക്കിടയില്‍ ,,
നിങ്ങള്‍ ഇപ്രാവശ്യം വന്നു പോയപ്പോഴും എന്‍റെ കുളി തെറ്റി
എന്നെഴുതിയത് കണ്ടപ്പോള്‍ അമ്മദ്ക്കാക്ക് ഒരുപാട് സന്തോഷമായി

അമ്മദ്ക്ക മനസ്സില്‍ പറഞ്ഞു
ഇതെങ്കിലും ആണ്‍കുട്ടിയായിരിക്കണേ റബ്ബേ .....

കാരണം ...ഇതുവരെ നാല് പോക്ക് നാട്ടില്‍ പോയതിന് ...
കിട്ടിയത് നാലും പെണ്‍കുട്ടികളെയാ ..

ദിവസങ്ങളും മാസങ്ങളും പെട്ടന്ന് കടന്നു പോയി
ഒടുവില്‍ ഡോക്ടര്‍ പറഞ്ഞ ആ ദിവസമെത്തി ...

ബിയ്യാത്തു അവിടെ പ്രസവ മുറിയില്‍ നിലവിളിക്കുമ്പോള്‍
അമ്മദ്ക്ക ഇവിടെ വാടക മുറിയില്‍ പടചോനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു ..
പടച്ചോനെ ഇതെങ്കിലും ഒരാണ്‍കുട്ടിയെ തരണേ ..
ഇനിയും എന്ന ബെഷമാതിലാക്കല്ലേ...

തൊട്ടടുത്ത ഷോപ്പിലെ കുഞ്ഞിമൂസ ഓടി വന്നു പറഞ്ഞു

അമ്മദ്ക്കാ അമ്മദ്ക്കാ ..നാട്ട്ന്ന് ഫോണ്‍ വന്ന്ക്ക് ....
ഇങ്ങള പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു..

ബിയ്യാത്തു പെറ്റ് ,,, ആങ്കുട്ട്യാ.................

സുന്തരനായ ഒരാണ്‍ കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ ...

വാടക മുറിയില്‍ അമ്മദ്ക്ക തുള്ളി ചാടി

കണ്ടു നിന്ന സഹമുറിയന്മാര്‍ അമ്മദ്ക്കാന്‍റെ സന്തോഷത്തില്‍ പങ്കാളികളായി ...

ഇതുവരെ തന്‍റെ മനസ്സില്‍ കൊണ്ട് നടന്ന പേരുമായി അമ്മദ്ക്ക ടെലിഫോണ്‍ ബൂത്തിലേക്കോടി

ആശുപത്രി റിസപ്ഷനിലെ നമ്പര്‍ കറക്കി .....

അങ്ങേത്തലക്കല്‍ അമ്മദ്ക്കാന്‍റെ അമ്മായി കുഞാമിയുടെ ശംബ്ദം കേട്ട അമ്മദ്ക്ക പറഞ്ഞു

മോന്‍റെ പേര് മുബാഷിര്‍ ന്നിട്ടാ..മയ്യേ ...

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ .....

സഹമുറിയന്മാരിലെ തലതെറിച്ചവനായ ഹാഷിമ്ക്ക പറഞ്ഞു

അമ്മദ്ക്ക അമ്മദ്ക്കാ ...കുഞ്ഞിമ്മോന്‍ മുബാഷിര്‍ ന് വേണ്ടി ഒരു താരാട്ട് പാട്ട് റിക്കോഡ്‌ ചെയ്യിച്ച്‌ കൊടുതയക്കണ്ടേ ഞമ്മക്ക് ....

ഇപ്പൊ അതാണൊരു ഫേഷന്‍ ...എല്ലാ ഗള്‍ഫുകാരും കൊടുതയക്കുന്നുണ്ട് ..

ഇതുകേട്ട അമ്മദ്ക്ക

അല്ലാഷിമേ അയിനിപ്പോ ആരക്കൊണ്ടാ ഞമ്മളത് പാടിച്ച് റിക്കോഡ്‌ ചെയ്യിക്ക്വാ ...?

അയിനോന്നും ഇങ്ങള് ബേജാറാകണ്ട ...എന്‍റെ അമ്മദ്ക്കാ
എന്‍റെ കേറോഫില്‍ അയിനൊക്കെ ആള്‍ക്കാരുണ്ട് ..

എന്നാപ്പിന്ന ഇഞ്ഞയിന്‍റെ പണി നോക്ക് ..

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഷോപ്പിലെ കുഞ്ഞിമ്മൂസ്സ വന്നിട്ട് അമ്മദ്ക്കാനോട് ...

അമ്മദ്ക്കാ ..ആ കേസറ്റിന്‍റെ ആള് വിളിചിക്കെനും ...
കുഞ്ഞന്‍റെ പേരെന്തന്നാന്ന് ഒന്നും കൂടി പറഞ്ഞ്വോടുക്ക്യെന്‍ ...

ആന്താടോ കുഞ്ഞന്‍റെ പേര് മുബാഷിറാ ന്നോലോട് പറഞ്ഞെല്ലേ ...
മാണേ ഒന്നൂട്യങ്ങ് പറഞ്ഞേക്ക് ...

കുഞ്ഞിമ്മൂസ തിരിച്ചുപോയി ..

മൂന്നാം ദിവസം കേസട്ടുമായി ഹാഷിമ്ക്ക വന്നു ...

ഹാഷിമ്ക്ക തന്നെ റൂമിലുള്ള സോണി പാനാസോണിക്ക് ടേപ്പ് റിക്കോര്‍ഡറില്‍ കേസറ്റിട്ട് പ്ലേ ബട്ടണ്‍ അമര്‍ത്തി .....

സഹമുറിയന്മാര്‍ എല്ലാവരും ഉത്സാഹത്തോടെ കാതോര്‍ത്തിരുന്നു ....

പാട്ട് പാടാന്‍ തുടങ്ങി .....

പൂമകളാണേ മുബാഷിറ മോളെ ....
പുന്നാര ഉപ്പാന്‍റെ പൊന്നുമോളെ .....

രണ്ട് വരി പാടി തുടങ്ങിയപ്പോള്‍ തന്നെ കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു...

ഇത് കേട്ട അമ്മദ്ക്ക കലിപൂണ്ട കണ്ണുമായി ഹാഷിംക്കാനെ നോക്കി ...

അപ്പോള്‍ ഹാഷിമ്ക്ക അവിടെ കമിഴ്ന്ന് കിടന്ന് ചിരിക്കുകയായിരുന്നു .......