Thursday, June 22, 2023

വിശ്വാസി

 മുമ്പൊരു ലോറി സമരത്തിന് പച്ചക്കറി കേറ്റാൻ വേണ്ടി മൈസൂരേക്ക് പോയിരുന്നു 

കൂടെ എന്നും വരാറുള്ള വാഴയില കച്ചോടക്കാരനായ ഞങ്ങളെല്ലാം ഇലവാസു എന്ന് വിളിക്കുന്ന വാസുവേട്ടനും


കല്ലേറും കാറ്റൊഴിക്കലൊക്കെ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ പല പല ഊടുവഴികളിലൂടെയാണ്  മൈസൂർ മാർക്കറ്റിലേക്ക് കേറിപ്പറ്റിയത് 


ലോഡ് കേറ്റിക്കെട്ടി മാർക്കറ്റിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോടിയില്ല മനസ്സിൽ ഭയപ്പെട്ടത് പോലെ അത് സംഭവിച്ചു ..! 


ഒരു കൂട്ടമാർക്കാർ ലോറി തടയുന്നു ,,,


എന്നെപ്പോലെ എത്തിയ കുറച്ചു വണ്ടികൾ ഓൾ റെഡി തടഞ്ഞു നിർത്തിയിട്ടുണ്ട് എന്റെ മുന്നിൽ 


ഭാഗ്യത്തിന് ആരും അക്രമാസക്തരല്ല


എല്ലാരോടും ഇടതുഭാഗത്തുള്ള ഗ്രൗണ്ടിൽ കേറ്റയിടാൻ പറഞ്ഞു 


"ആരും പോകണ്ട ഇവിടെ കിടക്കട്ടെ" 

എന്ന ഒരു ഡയലോങ്ങ് മാത്രമേ അവര് പറയുന്നുള്ളൂ


പലരും പലതും പറഞ്ഞ് കാല് പിടിച്ചു നോക്കുന്നുണ്ട് .......  

പക്ഷേ നോ രക്ഷ''

 

എങ്ങനെ രക്ഷപ്പെടും എന്നോർത്തിരിക്കുമ്പോഴാണ്

അവരുടെ കൂട്ടത്തിലെ  നേതാവ് എന്ന് തോന്നിയ ഒരാളെ ഞാൻ ശ്രദ്ധിച്ചത്


അയാളുടെ നെറ്റിയിലെ നീണ്ട കുറിയും കയ്യിലെ ചരടുകളും അയാളൊരു   ഈശ്വര ഭക്തനാണെന്നെനിക്ക് തോന്നി


 കൂടെയുള്ള വാസുവേട്ടനോട് ഞാൻ പറഞ്ഞു


വാസുവേട്ടാ  നിങ്ങളുടെ വാഴയില  കെട്ടുകൾ കാണിച്ചു കൊണ്ട് ഞാനൊരു ശ്രമം നടത്തി നോക്കട്ടെ 


എന്നും പറഞ്ഞ് വണ്ടിയിൽ നിന്നറങ്ങി  അ നേതാവിന്റെ അടുത്തേക്ക് ഞാൻ നടന്നു. 


അറിയാവുന്ന കന്നഡ ഭാഷയിൽ ഞാൻ പറയാൻ  തുടങ്ങി 


സാറെ..  ലോറി സമരമാണെന്നറിഞ്ഞിട്ടും ഞാൻ വന്നത്  അമ്പത്തിലേക്കുള്ള വാഴയില കേറ്റേണ്ടത് കൊണ്ട് മാത്രമാണ്  നാളെ അവിട അന്ന ദാനമാ .. ഇല അവിടെ എത്തിയില്ലെങ്കിൽ  ആകെ പ്രശ്നമാകും 


കർണാടകയിലുള്ളവർക്ക് പോലും അറിയാവുന്ന  കേരളത്തിലെ ഒരു പ്രശസ്ത അമ്പലത്തിന്റെ പേരും പറഞ്ഞ് ഞാനിത് പറഞ്ഞപ്പോൾ  കേൾക്കേണ്ട താമസം പിന്നിൽ നിന്ന് വരുന്ന വണ്ടികളൊക്കെ കൈ കൊണ്ട്  തടഞ്ഞു നിർത്തി എന്നോട് വണ്ടി 

റിവേൾസെടുക്കാൻ പറഞ്ഞു 


"ഓഗപ്പാ നീനു ജൽദി ഓഗു"

 എന്നും പറഞ്ഞ് ബാക്കിയുള്ള എല്ലാ വണ്ടികളും  അവിടെ നിർത്തിയിട്ടിരിക്കെ തന്നെ  ഞങ്ങളെ പെട്ടന്ന് പോകാൻ അനുവദിച്ചു 


ഒരു വിശ്വാസിയുടെ വിശ്വാസത്തെ ചൂഷണം ചേയ്യേണ്ടി വന്നതിലുള്ള വല്ലാത്തവേദന മനസ്സിലുണ്ടെങ്കിലും സ്വയം രക്ഷക്ക് വേണ്ടിയല്ലേ എന്നോർത്ത് ഞാനും വാസുവേട്ടനും  ആ പച്ചക്കറി ലോഡുമായി കേരളം ലക്ഷ്യമാക്കി കുതിച്ചു .....

Friday, September 25, 2020

സ്വപ്നം

 എന്നും വൈകീട്ട് 5 മണിയാകുമ്പോ മജീദിന്റെ വിളി വരും 


ഇന്നും പോയ്യോക്വാ ല്ലേ ?


പിന്നെന്താ ഞാൻ റെഡി 


ഇതായിരിക്കും എന്റെ മുപടി 


സത്യത്തിൽ അവന്റെ വിളിയും കാത്തിരിക്ക്യാരിക്കും ഞാനും 


ചൂണ്ടലിടൽ അന്നൊക്കെ വല്ലാത്തൊരു ഹരമായിരുന്നു 

ശരിക്ക് പറഞ്ഞാൽ ഞാനതിന് അഡിക്റ്റായി പോയിരുന്നു 


അധികവും പള്ളിയത്ത് ഗുളികപുഴയിലേക്കാണ് പോകാറ് 


ചെമ്പല്ലിയും മഞ്ഞളേട്ടയും കിട്ടാത്ത ദിവസങ്ങൾ കുറവാണ് 


പക്ഷെ ഒരു വാളയെ കിട്ടുക എന്ന ഞങ്ങളുടെ സ്വപ്നം സ്വപ്നമായി തന്നെ തുടർന്നു. 


ഒരു ദിവസം മജീദിന്റെ വിളി വന്നില്ല 


അങ്ങോട്ട് വിളിച്ചപ്പോൾ 


അവനിന്നില്ല എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞു 


എന്റെ മനസ് വല്ലാതെ അസ്വസ്തമായി 


എന്നും മദ്യപിക്കുന്നവന് കിട്ടാതാകുമ്പോഴുള്ള അസ്വസ്തത പോലെ 


പിന്നെ ഒന്നും ആലോചിച്ചില്ല 

തനിയെ ഒരൊറ്റ പോക്ക് 


രാത്രി ഒമ്പതു മണി വരെ ഇരുന്നു....

  

എന്നും കിട്ടാറുള്ള ചെറുതിനെ പോലും കിട്ടിയില്ല 


കൊതുക് കടി കൊണ്ടത് മിച്ചം 


കോത്തിടാൻ വാങ്ങിയ 10 രുപയുടെ മത്തിയും നഷ്ടം 


എണിറ്റ് പോരാൻ നോക്കുമ്പോഴാണ് മജീദ് വിളിച്ചത് 


എന്തായി ?

എന്തെങ്കിലും കിട്ടിയോ ?


ഇല്ലടോ  ഇന്നൊരു കൊത്ത് പോലുമില്ല ..


അവനോട് മറുപടി പറഞ്ഞ് ഫോണും പോക്കറ്റിലിട്ട് എണീറ്റ് പോരാൻ നോക്കുമ്പോഴാണ് ഒരു മത്തി കഷ്ണം ബാക്കിയായത് എന്റെ കണ്ണിൽ പെട്ടത് 


ഇത് കൂടി നോക്കാമെന്നും കരുതി ആ മത്തി കഷ്ണവും ചൂണ്ടയിൽ കോർത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു. 


ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും 

എന്തോ നല്ല കനത്തിൽ തന്നെ എന്റെ ചൂണ്ടയിൽ കൊത്തി വലിച്ചു 


ഇരുന്ന ഇരിപ്പിൽ നിന്നും ചാടി എഴുനേൽക്കുന്നിടയിലുള്ള എന്റെ ചൊട്ടിവലി അതിനെ കുടുക്കി എന്നെനിക്ക് മനസിലായി 


എന്തോ കിട്ടിയെന്നുള്ള ആശ്ചര്യവും ഒറ്റക്കാണെന്നുള്ള ഭയവും .....

ഒക്കെയുണ്ടെങ്കിലും  ഒരു പാട് നേരത്തെ പരിശ്രമത്തിൽ ഞാനതിനെ കരക്കടുപ്പിച്ചു 


വാളയെന്ന സ്വപ്നം സാക്ഷാൽകരിച്ചു എന്ന സന്തോഷത്തിൽ മൊബൈലെടുത്തടിച്ചതും ചൂണ്ടലും കണ്ണിയുമിട്ട് ഞാനോടിയതും. ഒരുമിച്ചായിരുന്നു 


പിന്നെ ഇന്ന് വരെ ചൂണ്ടലിടാൻ ഞാൻ തനിച്ചു പോയിട്ടില്ല 


അതൊരു *മണ്ടിലിയായിരുന്നെടോ ഉക്കൻ മണ്ടിലി*   !!   :)

Friday, November 1, 2019

ദുരന്തം

ഒരു പ്രാണിയെ പോലും

ഉപദ്രവിക്കാത്ത

എന്‍റെ കൈ കൊണ്ട് അത് സംഭവിച്ചല്ലോ

എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം ....

ഒരു കത്തിക്കരിഞ്ഞ മണമാണ് ആദ്യം വന്നത്

ഞാന്‍ ദ്രിതിപ്പെട്ടുനോക്കുമ്പോള്‍

ഒന്നല്ല രണ്ട് ജീവന്‍

വെന്തുപോയിരിക്കുന്നു

അടുത്തൊന്നും ആരും ഇല്ലാത്തത് കൊണ്ട്

വേറെ ആരും അറിഞ്ഞില്ല

ഇന്ന് രാവിലെയായിരുന്നു

ആ സംഭവം നടന്നത് ...ഹോ ..

ആലോചിക്കാന്‍ കഴിയുന്നില്ല ......

ഞാനെന്‍റെ ഷര്‍ട്ട്‌ ഇസ്തിരിയിടുകയായിരുന്നു ...

കോട്ടന്‍റെ ഷര്‍ട്ടായത് കൊണ്ട് തന്നെ

ഇസ്തിരി പെട്ടിക്ക് നല്ല ചൂടും

ഉണ്ടായിരുന്നു .....

അടി ഭാഗം തേച്ചതിന് ശേഷം

മുന്‍ ഭാഗം തേക്കുമ്പോഴായിരുന്നു

ആ ഞെട്ടിക്കുന്ന സംഭവം നടന്നത്

ആദ്യം ഞാനൊന്നും കണ്ടില്ല

വല്ലാത്തൊരു മണം മാത്രം ..

ഞാന്‍ ഒട്ടാകെ നോക്കി

എവിടന്ന് ആ മണം എന്ന് മനസിലാകുന്നില്ല ....

അവസാനം ഞാന്‍ ഷര്‍ട്ടിന്‍റെ

പോക്കറ്റ് പരിശോദിച്ച്  നോക്കിയപ്പോള്‍    

ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി ....

രണ്ട് മൂട്ടകള്‍ പൊട്ടാസ് പരുവത്തില്‍ ആയിരിക്കുന്നു

................................................പ്ലിംഗ് ....:)

Tuesday, October 22, 2019

വിശ്വാസം

പണ്ടൊക്കെ എന്‍റെ സ്കൂള്‍ യൂണിഫോം അലക്കാന്‍ നേരത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ചെറിയ കല്ലുകള്‍ കിട്ടിയാല്‍ ഉമ്മ ചോദിക്കുമായിരുന്നു ...

അയെ ഇനിക്കിന്നും തൂറ്വോന്‍ ചടചിക്കില്ലേ ന്ന് .....?

വഴിക്ക് വെച്ച് രണ്ടിന് മുട്ടിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു കുഞ്ഞു കല്ലെടുത്തിട്ടാല്‍ ആ സംഗതി അവിടെ ഫുള്‍ സ്റ്റോപ്പിടും എന്നത് കുഞ്ഞു നാളില്‍ ആരോ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിശ്വാസമായിരുന്നു എനിക്ക് ....

എന്‍റെ അനുഭവത്തില്‍ അന്നൊക്കെ ആ വിശ്വാസം സത്യമായിട്ടെ എനിക്ക് തോനിയിട്ടുള്ളൂ ...

വലുതായപ്പോള്‍ ഇതൊക്കെ മറന്നൂട്ടോ ....

എന്നാലും ഞാന്‍ പറഞ്ഞ് വരുന്നത് ...

ഈ കഴിഞ്ഞ ബലി പെരുന്നാളിന് എന്‍റെ മോന്‍ അവന്‍റെ കൂട്ടുകാരോടൊക്കെ ചുറ്റി തിരിഞ്ഞു വൈനേരം വീട്ടിലെത്തിയപ്പോള്‍ അവന്‍റെ കുപ്പായത്തിന്റെ കീശയില്‍ നിന്നും മൂനാല് കുഞ്ഞിക്കല്ലുകള്‍ എടുത്തു പുറത്തെക്കെറിയുന്നു....

ഇത് കണ്ട ഞാന്‍ ചോദിച്ചു
ഇതെന്നാടോ സംഗതി ..?

അതെനക്ക് തൂറ്വോന്‍ ചടച്ചിറ്റ് പൊറ്ത്തൂടെറ്റ് എടുത്തിട്ടതാ ഉപ്പാ ...

ഇതാരാ മോനോട് പറഞ്ഞെ ഇങ്ങനെ കല്ലെടുത്തിട്ടാല് നിക്കൂന്ന് ...?

ആരെങ്കിലൂ ആവട്ടെ ഉപ്പോന്ന് പരീക്ഷിച്ചു നോക്ക് ..

മോന്‍റെ മറുപടി കേട്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഇഞ്ഞുപ്പാന്‍റെ മോന്‍ തന്നെടാ മോനെ ....

മീശ വെട്ടുമ്പോള്‍ ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ കണ്ണുമടച്ച് ഇരുന്നു കൊടുക്കുന്നതിനെക്കാളും വലിയ വിശ്വാസമോന്നുമാല്ലല്ലോ ഇത് .... ല്ലേ .....?

വാല്‍കഷ്ണം : വിശ്വാസം അതല്ലേ എല്ലാം

Saturday, October 19, 2019

പ്രവാസം

ഞാനിപ്പോഴും ഓര്‍ക്കുന്നു ആ ദിവസത്തെ ...
രണ്ടായിരത്തി ആറ് ജൂണ്‍ ഇരുപത്തി മൂന്ന് ഞാന്‍ ആദ്യമായി പ്രവാസത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്ന നിമിഷം
ആദ്യത്തെ പോക്കായത് കൊണ്ട് തന്നെ ഒത്തിരി പേരുണ്ട് വീട്ടില്‍ ബന്തുക്കളും ഫ്രെണ്ട്സും ഒക്കെയായി .....അങ്ങനെ ധാരാളം പേര്‍ .
എല്ലാരുടെ മുഖത്തും മൂക വിഷാദം തളം കെട്ടി നില്‍ക്കുന്നു ...
എല്ലാം ഉള്ളിലൊതുക്കി ഞാനും വീട്ടില്‍ നിന്നും ഇറങ്ങാനൊരുങ്ങി
അപ്പോഴാണ്‌ അവന്‍ എന്‍റെ വലതു കൈക്ക് കേറി പിടിച്ചത് ...
അവനെ കൂട്ടാതെ പോകാന്‍ എന്‍റെ മനസ് എന്നെ അനുവദിച്ചില്ല ..
അവന്‍ എന്‍റെ കയ്യും ഞാന്‍ അവന്‍റെ കയ്യും മുറുകെ പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ...

അവനെ ശരിക്കും സൂക്ഷിക്കണേ എന്നും പറഞ്ഞ് ഒപ്പം വന്ന ഇക്കാക്കയും ഡ്രൈവറും എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര പറഞ്ഞു തിരിച്ചു പോയി .....പിന്നെ എനിക്ക് കൂട്ടിന് അവന്‍ മാത്രം

കുവൈറ്റില്‍ എത്തി എന്‍റെ അതെ റൂമില്‍ തന്നെ നല്ലൊരു ഇടം അവനും കണ്ടെത്തി ...ദിവസങ്ങളും മാസങ്ങളും കടന്നുപോയി എന്‍റെ എല്ലാ ദുക്കങ്ങളിലും സന്തോഷങ്ങളിലും ഒരു മൂക സാക്ഷിയായി എന്‍റെ ഒപ്പം അവനും ദിവങ്ങള്‍ കഴിച്ചു കൂട്ടി ....
രണ്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല ,,,,, എനിക്ക് രണ്ട് മാസത്തേക്ക് പരോള്‍ കിട്ടി ..റൂമില്‍ നിന്നും ഞാനിറങ്ങുന്നതിനു മുമ്പ് തന്നെ എന്‍റെ സമ്മതം പോലും ചോദിക്കാതെ അവന്‍ കാറില്‍ കേറി സ്ഥാനം പിടിച്ചിരുന്നു ...

കോഴിക്കോട് വന്നിറങ്ങി പുറത്തേക്ക് വന്നപ്പോഴും അവനെന്‍റെ കൈ വിട്ടു പോകാതിരിക്കാന്‍ ഞാന്‍ ഒരു പാടു ശ്രദിച്ചു ....എന്നെ സ്വീകരിക്കാന്‍ വന്ന ഇക്കാക്കയെ കണ്ടപ്പോള്‍ അവന്‍ സന്തോഷതോടെ തുള്ളി ചാടി ...,,,,ഇക്കക്ക വന്നു അവന്റെ കൈക്ക് പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു ......

ഇവിടെ ഞങ്ങളുടെ ബെഡ് റൂമില്‍ തന്നെ അവനും സ്ഥാനം പിടിച്ചു അവന് എന്നെ പിരിയാന്‍ തോനിയില്ല ..അതുപോലെ എനിക്കവനെയും ...എന്‍റെ പ്രിയതമയ്ക്കും അവനോട് ഇഷ്ടക്കെടോന്നും തോനിയില്ല ...പക്ഷെ വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അവന്‍ ബെഡ് റൂമില്‍ കേറിയത് അത്ര ഇഷ്ടമായെന്ന് തോനിയില്ല ........

എന്‍റെ ലീവ് തീരാറായി .....തിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ..അപ്പോഴാണ്‌ ഇക്കാക്ക ആ കാര്യം പറഞ്ഞത് ...ഇപ്പ്രാവശ്യം പോകുമ്പോള്‍ ഇവനെ കൂടെ കൂട്ടണ്ട ....!!! ഞാനും അവനും അത് കേട്ട് ഞെട്ടി ...അവന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് തന്നെ ..ഞാനിക്കാക്കാനോട് ചോദിച്ചു ,,,, എനിക്ക് ആകെ ഒരാശ്വാസം ഇവന്‍ കൂടെയുള്ളതാണ് ...ഇവനില്ലാതെ ഞാനെങ്ങനെ പോകും ...?
ഇത് കേട്ടതിന് മറുപടി എന്നോണം ഇക്ക പറഞ്ഞു ....."ഇപ്പൊ സൂട്ട് കേയ്സോക്കെ ഔട്ടോ ഫാഷനാ .....ട്രോളി ബെഗാ എല്ലാരും കൊണ്ട് പോകുന്നെ" ........ഞാനൊന്നും മിണ്ടിയില്ല എന്ത് ചെയ്യാനാ കാലത്തിനൊത്ത് കോലം കെട്ടണ്ടേ...................

Sunday, October 13, 2019

Uppa

അറബി മാസം  റജബ് 8
ഇതുപോലൊരു വെള്ളിയാഴ്ച രാവ്

ഞങ്ങളുടെ പുന്നാര ഉപ്പ ഞങ്ങളെയെല്ലാം വിട്ട് പിരിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങിയ ദിവസം .......

 ഞങ്ങളുടെ ഉപ്പ ഞങ്ങള്‍ക്കൊരു ദൈര്യമായിരുന്നു ........

ശക്തിയായിരുന്നു.......................

ആവേശമായിരുന്നു ..............

ഊര്‍ജമായിരുന്നു.............

ആ ശക്തിയും ആവേശവും ദൈര്യവുമെല്ലാം ചോര്‍ന്നു പോയ ദിവസമായിരുന്നു ഇന്ന് ഞങ്ങള്‍ക്ക്,,,,,,,

ഉപ്പയുടെ വേര്‍പാടിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷം ഞങ്ങളുടെ ജീവിതത്തില്‍ വരുത്തിയ നഷ്ടം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ് .....
പടച്ച തമ്പുരാനേ ഞങ്ങളുടെ ഉപ്പാക്ക് നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണേ ......

എന്‍റെ ഉപ്പയുടെ കുഞ്ഞു പ്രായത്തില്‍ തന്നെ ഉപ്പാക്ക് ഉപ്പ നഷ്ടപ്പെട്ടിരുന്നു ...
യാത്തീമായി വളരുമ്പോഴും ഉമ്മാമയെ (ഉപ്പയുടെ ഉമ്മ )പോറ്റാന്‍ ഉപ്പ കഷ്ടപ്പെടാന്‍ തുടങ്ങി

പള്ളിക്കൂടത്തിന്‍റെ ചുമരുകള്‍ കാണാതെ അന്നന്നത്തെ അന്നത്തിന് വേണ്ടി ഉപ്പ നെട്ടോട്ടമോടുകയായിരുന്നു...

ഇതൊക്കെ ഉപ്പ ഞങ്ങളോട് പറഞ്ഞു കേട്ട ഓര്‍മ്മ മാത്രമാണ് ..

ഞങ്ങള്‍ക്ക് ഓര്‍മ്മ വെച്ച കാലമായപ്പോഴേക്കും സ്വന്തമായി നല്ലോരു ഓടിട്ട വീടും ചുറ്റുപാടും ഞങ്ങള്‍ക്കുണ്ടായിരുന്നു
എല്ലാം ഉപ്പയുടെ അധ്വാനത്തിന്റെ ഫലം

എല്ലാ കഷ്ടപ്പാടും അനുഭവിച്ചു വളര്‍ന്നത്‌ കൊണ്ടാവാം ഞങ്ങളെ ഒരു കഷ്ടപ്പാടും അറിയിക്കാതെ ഉപ്പ പോറ്റി വളര്‍ത്തിയത് ...

കുട്ടിക്കാലം മുതലേ ആശകളോന്നും ബാക്കിയാക്കേണ്ടി വന്നില്ല എനിക്കും ഇക്കാക്കാക്കും ...

എല്ലാം ഞങ്ങളെ പുന്നാര ഉപ്പ സാധിപ്പിച്ചു തരുമായിരുന്നു ....

ഞങ്ങള്‍ എന്തെങ്കിലും വികൃതി കളിച്ചാല്‍ വല്ലാതെ ചീത്ത പറയും അടിക്കും

അത് കൊണ്ട് തന്നെ ഉപ്പ ഒന്ന് കണ്ണ് മുഴിച്ചാല്‍ പോലും ഞങ്ങള്‍ പേടിച്ചു വിറക്കുമായിരുന്നു

ഏതെങ്കിലും ദിവസം അടി കിട്ടിയാല്‍ തന്നെ
അടി കിട്ടിയ പാടുമായി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നാല്‍
സിദ്ധ വാതാഷിനി തൈലവുമായി അരികത്തു വന്നിരുന്ന്
ആ..അടികൊണ്ട്പാട് വന്ന സ്ഥലത്ത് ഉപ്പ തടവി തരുമായിരുന്നു ..
ഞാനപ്പോള്‍ ഉറക്കം നടിച്ചു കിടക്കും ..

എന്‍റെ മോന് വല്ലാതെ നൊന്തിട്ടുണ്ടാകും എന്നും പറഞ്ഞ് കവിളത്ത് ഒരുമ്മയും തന്ന് ഉപ്പ ഇറങ്ങി പോയാല്‍ ഉപ്പാന്റെ സങ്കടം ഓര്‍ത്തിട്ട് എന്നോട് കരഞ്ഞു പോകാറുണ്ടായിരുന്നു

എന്നാലും ഇടക്കൊക്കെ ഞങ്ങളോട് കൂടെ കളിക്കാനും തമാശ പറയാനും ഉപ്പ സമയം കണ്ടെത്തിയിരുന്നു ..

ഉപ്പാന്റെ ആ വലിയ കൈ കൊണ്ട് ഞങ്ങള്‍ക്ക് ചോറ് ഉരുട്ടി തരുമ്പോള്‍ ആദ്യം എനിക്ക് എന്ന് പറഞ്ഞു ഞാനും ഇക്കാക്കയും വാശി പിടിക്കുമായിരുന്നു ...

അത് പോലെ ഉപ്പാന്റെ രോമാവൃതമായ നെഞ്ചില്‍ കമിഴ്ന്ന് കിടന്നുറങ്ങാനും ഞാനും ഇക്കാകയും തമ്മില്‍ മത്സരിക്കുമായിരുന്നു ...

ഞങ്ങള്‍ക്ക് ചോറുരുട്ടി തന്ന ഞങ്ങളെ ഉപ്പ

ഞങ്ങളെ നെഞ്ചില്‍ കിടത്തി ഉറക്കിയ ഞങ്ങളെ ഉപ്പ

ഞങ്ങളെ പഠിപ്പിച്ചു വലുതാക്കിയ ഞങ്ങളെ ഉപ്പ ....

ഞങ്ങളെ കൊണ്ട് കല്ല്യാണം കഴിപ്പിച്ച ഞങ്ങളെ ഉപ്പ

ഉപ്പാപ്പാന്റെ മക്കളെ എന്നും പറഞ്ഞു പേര മക്കളെ താലോലിച്ച ഞങ്ങളെ ഉപ്പ

ഞങ്ങള്‍ ആണ്‍ മക്കള്‍ വളര്‍ന്നു വലുതായി സ്വന്തം കാലില്‍ നില്‍ക്കാനായിട്ടും ഞങ്ങള്‍ക്ക് വേണ്ടി തന്നെയായിരുന്നു ഉപ്പ നെട്ടോട്ടമോടി കൊണ്ടിരുന്നത് ...

ഇക്കാക്ക് വേണ്ടി വീടുണ്ടാക്കി ....

പിന്നെ ഞങ്ങളെ തറവാട്ട് വീട് പൊളിച്ച് പണിയാന്‍ തുടങ്ങി

ആ വീട് പണി പകുതിയായി നില്‍ക്കുന്ന സമയം ..

ഞാനന്ന് കുവൈത്തില്‍ നിന്നും കേന്സലാക്കി നാട്ടില്‍ വന്നിരുന്നു ..

അപ്പോഴാണ്‌ ഉപ്പാനെ വര്‍ഷങ്ങളായി അലട്ടി കൊണ്ടിരുന്ന കാല്‍ മുട്ട് വേദന കാണിക്കാന്‍ വേണ്ടി പപ്പു ഡോക്ടരുടെ അടുത്തു പോയത്

MRI ചെയ്യാന്‍ പറഞ്ഞു ...

അത് കണ്ടപ്പോള്‍ പപ്പു പറഞ്ഞു ..മണിപ്പാല്‍ ആശുപത്രിയില്‍ പോയി ഒന്ന് കാണിക്കണം എന്ന് ....

ഉപ്പാന്റെ അസുഗത്തെ പറ്റി പപ്പു ഡോകടര്‍ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ തകര്‍ന്നു പോയിരുന്നു

മണിപ്പാലില്‍ പന്ത്രണ്ട് ദിവസം കിടന്ന് എല്ലാ ടെസ്റ്റും കാര്യവും കഴിഞ്ഞപ്പോള്‍ എന്നെയും ഇക്കാക്കാനെയും അകത്തേക്ക് വിളിച്ചു ഡോക്ടര്‍ പറഞ്ഞു ...
അസുഗം മൂന്നാമത്തെ സ്റ്റേജ് വിട്ട് നാലാമത്തെ സ്റ്റേജില്‍ എത്തിയിരിക്കുന്നു ..

എനി ..ചിലപ്പോള്‍ ആറുമാസം ..അല്ലങ്കില്‍ ഒരു കൊല്ലം ..

ഏറിയാല്‍ രണ്ട് കൊല്ലം

ഏതായാലും കീമോ ചെയ്യണം .....

ഞാനും ഇക്കാക്കയും മാനസികമായി തകര്‍ന്നു പോയ നിമിഷം

പാവം ഞങ്ങളെ ഉപ്പ അറിയുന്നില്ല ഉപ്പാന്റെ അസുഗം ഇന്നതാണെന്ന്

ആ ആശുപതിയുടെ ചുമരുകളില്‍ എല്ലാം ഈ അസുഗത്തെ പറ്റി മലയാളത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും വായിക്കാന്‍ അറിയാത്തത് കൊണ്ട് ഉപ്പാക്ക് മനസിലായില്ല .

അവസാനം കീമോ ചെയ്യാന്‍ ഞങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരാം എന്നും പറഞ്ഞു ഞങ്ങള്‍ അവിടന്ന്ഡിസ്ചാര്‍ജ് ചെയ്തു പോരുമ്പോള്‍

മംഗലാപുരത്തെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ...

ഉപ്പ പറഞ്ഞു നമുക്ക് ഭിരിയാണി തിന്നാം എന്ന് ..

ബിരിയാണി കഴിക്കുന്നതിനിടയില്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍ ഒരിടി ത്തീ പോലെ ഇന്നും എന്‍റെ മനസ്സില്‍ മുഴങ്ങി കേള്‍ക്കുന്നു

ഞാന്‍ പേടിച്ചിരുന്നു കേന്‍സറാറ്റാരിക്ക്വോളീന്ന് ....ഏതായാലും അതൊന്നും അല്ലല്ലോ ,,പടച്ചോന്‍ കാത്ത്....

ഇത് കേട്ട ഞാനും ഇക്കാക്കയും മുകത്തോടു മുഖം നോക്കി ...

കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര് ഉപ്പാനെ കാണിക്കാതിരിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു ......

പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞത് പോലെ എല്ലാ ചികിത്സയും നടത്തി
ഒന്നര വര്‍ഷത്തോളം ....

പക്ഷെ ......

2011 ജൂണ്‍ ഒമ്പതാം തിയ്യതി രാത്രി ഞങ്ങളുടെ ഉപ്പ പടച്ച റബ്ബ് ന്‍റെ വിളിക്ക് ഉത്തരം നല്‍കി മടങ്ങി........

അതിനു ശേഷമുള്ള ഓരോ ദിവസത്തിലും എന്‍റെ ഓരോ ശ്വാസ്വോ ശ്വാസത്തിലും ഉപ്പാന്റെ ഓര്‍മ്മകളുമായി ഉപ്പാക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു ,,,,,

നിങ്ങളുടെ ഓരോരുത്തരുടെ പ്രാര്‍ഥനയിലും ഞങ്ങളുടെ ഉപ്പാനെയും, കൂടി ഉള്‍പ്പെടുത്തണേ എന്നുണര്‍ത്തി ക്കൊണ്ട് .......ഞാന്‍ നിര്‍ത്തട്ടെ

നമ്മില്‍ നിന്നും വിട്ട് പിരിഞ്ഞു പോയ നമുക്ക് വേണ്ട പ്പെട്ട എല്ലാവരെയും പടച്ച തമ്പുരാന്‍ അവന്‍റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ......
അവരുടെ ഖബര്‍ അല്ലാഹു സ്വര്‍ഗ്ഗ ത്തോപ്പാക്കി കൊടുക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ .........

Monday, September 30, 2019

അമളി



സൂര്യകാന്തി  പൂക്കൾ  വിടർന്നു നിൽക്കുന്ന  മനോഹരമായ കാഴ്ചകളും  നോക്കി  സൈഡ് സീറ്റിൽ  ഞാനിങ്ങനെയിരിക്കുകയാണ്

മൈസൂരെക്കാണ്  യാത്ര

നമ്മുടെ  ksrtc നല്ല  വേഗതയിൽ തന്നെയാണ്  പോകുന്നത്

ഗുണ്ടിൽപേട്ട എത്താൻ  ഇനിയും കുറച്ചു കൂടിയുണ്ട്
കാവേരി ഹോട്ടൽ കഴിഞ്ഞു  കാണും

പെട്ടന്നായിരുന്നു അത് സംഭവിച്ചത്

ബസ്  റോഡിൽനിന്നിറങ്ങി  ഒരു വശത്തേക്ക്  പോയി

ബസ്സിലുള്ളവർ  നിലവിളിക്കാൻ  തുടങ്ങി
കണ്ടക്ടർ ഡ്രൈവറുടെ അടുത്തേക്ക്  ഓടി

പിന്നാലെ  ഞാനും

ഒരു കൈ  നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട്  ഡ്രൈവർ  ബസ്  നിയന്ദ്രിക്കാൻ  പാടുപെടുകയാണ്

എനിക്ക്  കാര്യം  മനസിലായി

മൂപ്പർക്ക്  ഇത്  അറ്റാക്ക്  തന്നെ

ഞൊടിയിടയിൽ  ഡ്രൈവറെ  ശകലം  തള്ളി  നീക്കി  ഞാൻ  ഡ്രൈവിംഗ്  സീറ്റിലിരുന്നു

ബസ്  നിയന്ദ്രണ വിദേയമാക്കി  ഓരം ചേർത്ത്  നിർത്തി

കുറച്ചു പേര്  ചേർന്നു ഡ്രൈവറെ  മറ്റൊരു  സീറ്റിലേക്ക്  കിടത്തി

അതിനിടയിൽ  ആരോ  എന്നോട് പറഞ്ഞ്

നിങ്ങള് പെട്ടന്ന്  ബസ്സെടുക്ക്
ഗുണ്ടിൽ പേട്ട  ഹോസ്പിറ്റൽ  വരെ

കണ്ടക്ടർ കൂടി  അങ്ങനെ പറഞ്ഞപ്പോൾ  ഞാൻ  ബസ്സുമായി  ഗുണ്ടിൽ പേട്ട ലക്ഷ്യമാക്കി  കുതിച്ചു

ഈ  ഡ്രൈവരുടെ നെഞ്ചു വേദനയൊക്കെ  എന്റെ മനസീന്ന് പോയി

അപ്പോൾ  ഞാൻ  തന്നെ  എന്റെ മനസ്സിൽ  ഒരു  ഹീറോ  ആവുകയായിരുന്നു

ഇടക്കൊന്നു  തിരിഞ്ഞു നോക്കിയപ്പോൾ  യാത്രക്കാരിൽ  ചിലര്  തംസ്അപ്പിന്റെ  പരസ്യം പോലെ  എനിക്ക് നേരെ  തള്ള വിരൾ ഉയർത്തി കാണിച്ചു കൊണ്ട്  ചിരിച്ചു

ഇതുകൂടെ  കണ്ടപ്പോൾ  സ്റ്റിയറിങ്ങിൽ  നിന്നും രണ്ട് കയ്യും വിട്ട് ഞാനെന്റെ ഷർട്ടിന്റെ  കോളറയൊക്കെ  ഒന്നുയർത്തി

ഗുണ്ടിൽ പേട്ട RTO  ചെക്ക്  പോസ്റ്റിന്റെ  ഗേറ്റ്  അടഞ്ഞു കിടക്കുന്നത്  ദൂരെ  നിന്നെ എന്റെ കണ്ണിൽ പെട്ടു

അടുത്തെത്താറായപ്പോൾ  ബ്രേക്കിലൊന്നു  കാല്  വെച്ചതും  അറ്റാക്ക്  വന്നവന്റെ  ഹൃദയത്തെക്കാളും  എന്റെ  ഹൃദയം  ഇടിക്കാൻ  തുടങ്ങി

പടച്ചോനെ  ബ്രേക്ക്  പോയിരിക്കുന്നു

ഞാനാഞാഞ്ഞു  ചവിട്ടി  നോക്കി

രക്ഷയില്ല

എന്റെ കണ്ണിൽ  ഇരുട്ട്  കേറാൻ തുടങ്ങി

ഏതോ  സിനിമയിൽ  പപ്പു  നിലവിളിച്ചത്  പോലെ  ഞാനും  നിലവിളിച്ചു  പോയി

അത്രയും
 ഉച്ചത്തിൽ  ലോകത്താരും  നിലവിളിച്ചിട്ടുണ്ടാകുമോ  ന്ന് സംശയമാ

പെട്ടന്ന്
ഇരുട്ട്  കേറിയ കണ്ണിലേക്ക്  വല്ലാത്തൊരു  പ്രകാശം  നിറഞ്ഞു

ഞാൻ   നോക്കിയപ്പോൾ    കെട്ട്യോളും മക്കളും ഒപ്പം ഉമ്മയും എന്റെ കട്ടിലിനടുത്ത്

ഒറക്കത്ത് ഇങ്ങനെ അട്ടായിക്ക് ന്നാനെ ഇഞ്ഞെനി മൈസൂര് പോണ്ട
ഉമ്മാന്റ വാക്ക് കേട്ട് ചമ്മിയ ഞാൻ തലയിലൂടെ പുതപ്പിട്ട് പിന്നേം കിടന്നു...

Monday, November 3, 2014

ലോക കപ്പ്

ഞാനും ചെറുപ്പത്തില്‍ ഫുഡ്‌ബോള്‍ കളിക്കാന്‍ പോകുമായിരുന്നു ..
പിന്നീട് ഞാനാ പൂതി ഉപേക്ഷിച്ചു ...
ഞാനീ കളി തുടര്‍ന്നാല്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല ..
അങ്ങനെ ആയിക്കഴിഞ്ഞാലുള്ള എന്‍റെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയതാണ് ഞാനീ പൂതി ഉപേക്ഷിക്കാന്‍ കാരണം ...
ആരും ചിരിക്കണ്ട .....
ഞാന്‍ പറേണത് മുയുമന്‍ കേക്ക് ...
ആദ്യം തന്നെ ഈ ലോല ഹൃദയന്റെ ഉള്ളില്‍ ഓടിയെത്തിയത് ആ പന്തന്‍റെ മനസായിരുന്നു ...
എല്ലാരും കൂടി പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗ്രൌണ്ടിലിട്ട് നെട്ടോട്ടമോടിച്ച് ചവിട്ടി കൂട്ടുകയല്ലേ ആ പാവം പന്തിനെ ....
ഇതിന് മാത്രം എന്ത് തെറ്റാണാവോ ആ പന്ത് ഇവരോട് ചെയ്തത് ..
അങ്ങനെയുള്ള ഒരു പന്തിന്‍റെ ശാപം വാങ്ങി ക്കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
ഇത് ഒന്നാമത്തെക്കാരണം
ഇനി കാരണം രണ്ട്...
ഞാന്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ എന്നോട് ഗോളടിച്ചുപോകും
അങ്ങനെ ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവനും കൊണ്ട് മരണ പാച്ചല് പായണം
എന്നാലും കൂടെ കളിക്ക്ന്നവര്‍ വിടൂല അവരും പിന്നാലെ പായും
പാച്ചല്‍ നിര്‍ത്തിയാലോ പിന്നാലെ വന്നവര്‍ തോളിലും തലയിലും കേറി പൊങ്കാലയിടും .
എന്തിനീ സങ്കടപ്പാട് വിളിച്ചു വരുത്തണം
ഇനി മൂന്നാമത്തെ കാരണം
കോര്‍ണര്‍ കിക്ക് ....
ഇത് വലാത്തൊരു കിക്കാണ്
ഈയൊരു കിക്ക് നമ്മള്‍ അടിക്കേണ്ടി വരും
കിക്കാവുന്ന ഒരു കാര്യവും ചെയ്യുന്നത് എനക്ക് പണ്ടേ ഇഷ്ട്ടമല്ല
കാരണം നമ്പര്‍ ഫോര്‍
പെനാല്‍റ്റിഷൂട്ടൌട്ട്
പെനാല്‍റ്റി എന്ന് കേള്‍ക്കുന്നത്തെ എനക്ക് അലര്‍ജിയാണ്
ഇന്നേ വരെ എന്‍റെ ജീവിതത്തില്‍ ഒരു കാര്യത്തിനും ഞാന്‍ പെനാല്‍റ്റി കെട്ടേണ്ടി വന്നിട്ടില്ല ...
അഞ്ചാമതായി ..
ചുവന്ന കാര്‍ഡും മഞ്ഞ കാര്‍ഡും
എന്നെ തന്നെ എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ നടത്താറുള്ള ഞാന്‍ കേവലം മഞ്ഞയും ചുവപ്പും കളറുള്ള ഒരു കാലിക്കാര്‍ഡ് കാണിക്കുമ്പോള്‍ കേറി പോകേണ്ടി വരിക എന്ന് പറഞ്ഞാല്‍ ഇത്രയും വല്യ നാണക്കേട് പിന്നെ വേറെയെന്താണ് ...
ഇങ്ങനെയൊക്കെ അന്ന് ഞാന്‍ ചിന്തിച്ചിട്ട് ഈ കാല്‍പന്ത്‌ കളിയുടെ മോഹം ഉപേക്ഷിചില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആയിപ്പോകില്ലായിരുന്നോ ....ദൈവം കാത്തു 

ഡ്രൈവര്‍

വാഹനമോടിക്കുന്നവരെല്ലാം ഡ്രൈവര്‍ മാരാണെങ്കിലും വാഹനമോടിക്കള്‍ തന്‍റെ ഉപജീവന മാക്കിയവരെ മാത്രമേ നാംഡ്രൈവര്‍ എന്ന് വിളിക്കുകയുള്ളൂ ....
എന്‍റെയും ഉപജീവന മാര്‍ഗം ഈ ഡ്രൈവിംഗ് ജോലി ആയതുകൊണ്ട് തന്നെ ആ വിളിയില്‍ പെട്ട ഒരാളാണ് ഞാനും ...
പണ്ടൊക്കെ ഒരു വീട്ടില്‍ ഒരു ജീപ്പോ കാറോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഒരു ഡ്രൈവറും വേണമായിരുന്നു
അന്നൊക്കെയുള്ള കുട്ടികള്‍ ഈ ഡ്രൈവര്‍ മാരെ നോക്കി കണ്ടിരുന്നതും ഒരാരാധനയോടും ബഹുമാനത്തോടുമോക്കെയായിരുന്നു ...
ചെറുപ്പകാലത്ത്ഞാനൊക്കെ ബസ്സും ലോറിയുമൊക്കെ ഓടിക്കുന്നവരെ വളരെ കൌതുകത്തോടെ യായിരുന്നു നോക്കിയിരുന്നത് ...
ഇങ്ങനെയൊക്കെയുള്ള വെത്യസ്ഥമാം ഡ്രൈവറെ ഇന്ന് സത്യത്തിലാരും തിരിച്ചറിയുന്നില്ല ..
ഫീലിംഗ് : ഉള്ളില് സങ്കടണ്ട് ട്ടോ

അഹഗ്ഗാരം

ഞാന്‍ അഹഗ്ഗാരം കൊണ്ട് പറയാന്ന് വിചാരിക്കരുത് ...
ഈ ഞാന്‍ ഇങ്ങനെയോന്നുമാല്ലായിരുന്നു..... അന്ന്
അന്നെന്‍റെ മുന്നില് കൈ നീട്ടാത്തവരില്ലായിരുന്നു ,,,,,,
കൈ നീട്ടിയവരെ ആരെയും ഞാന്‍ നിരാഷപ്പെടുത്തിയിട്ടുമില്ലായിരുന്നു .......
ദേശാന്തരങ്ങളും ഭാശാന്തരങ്ങളും കടന്ന് എന്‍റെ മുന്നില്‍ വന്ന് കൈ നീട്ടിയവര്‍ എത്രയെത്ര രാജ്യക്കാര്‍ ..
അമേരിക്ക
ജപ്പാന്‍
ഇന്ത്യ
ശ്രീലങ്ക
നേപ്പാള്‍
പാക്കിസ്ഥാന്‍
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാന്‍
ഫിലിപ്പീന്‍
ചൈന
ഇന്തോനേഷ്യ
ഈജിപ്ത്
സിറിയ
ലെബന്‍
ഇറാക്ക്
ഇറാന്‍
കുവൈറ്റ്‌
കൊറിയ
ബ്രിട്ടന്‍
നെജീരിയ
സൊമാലിയ
മൊറോക്കോ
കെനിയ
ഫ്രാന്‍സ്
ഇറ്റലി
ജോര്‍ദാന്‍
സുഡാന്‍
സൗദി
ഒമാന്‍
അങ്ങനെയങ്ങനെ ....
എണ്ണിയാല്‍ തീരില്ല ........
ചുരുക്കി പറഞ്ഞാല്‍ ലോകത്തുള്ള ഒരു വിധം എല്ലാ രാജ്യക്കാരും ......
എല്ലാവര്‍ക്കും അവര്‍ കൈ നീട്ടുമ്പോള്‍ തന്നെ ഞാന്‍ ടിക്കറ്റ് കൊടുക്കുമായിരുന്നു ..
കാരണം
അന്ന് ഞാന്‍ കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലെ ബസ്സ്‌ ഡ്രൈവറായിരുന്നു ....  

മന്ത്

മന്ത് എന്ന് പറഞ്ഞാല്‍ ഒരു രോഗമാണ് ....
എന്നാല്‍ നമ്മുടെ നാട്ടിലൊക്കെ മന്ത് എന്ന പേരിലറിയപ്പെടുന്ന മറ്റൊരു സാധനമുണ്ട് ......
പണ്ടത്തെ വീടുകളുടെ അടുക്കളയിലെ ''കയില്തട്ട് ' ലില്‍ മറ്റെല്ലാ കയിലുകള്‍ക്കിടയില്‍ ഒരു രാജാവിനെ പോലെ തൂങ്ങി കിടക്കുന്ന നമ്മുടെ സാക്ഷാല്‍ മന്ത്
ഇതിന് പല നാട്ടിലും പല പേരുകളാണെന്ന് തോനുന്നു
പക്ഷെ ആ പേരുകളൊന്നും എനിക്കറിയില്ല
എന്‍റെ വീട്ടില്‍ എന്നും തൈര് കടയുമ്പോള്‍ ഉമ്മാന്‍റെ രണ്ട് കൈവെള്ളകള്‍ക്കിടയില്‍ കിടന്ന്കൊണ്ട് ഇവന്‍ ശക്രശ്വാസം വലിക്കുന്നത് കുഞ്ഞു നാളില്‍ ഞാന്‍ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് കൌതുകത്തോടെ നോക്കിയിരിക്കാരുണ്ടായിരുന്നു .......
ഈ മന്ത് തന്നെയാണ് വീട്ടില്‍ എനിക്കൊരു ഇരട്ട പ്പേരും സമ്മാനിച്ചത്‌ .......
എന്താണെന്നല്ലേ ..... പറയാം
ഇറച്ചി പുയ്ക്ക് എന്ന് വെച്ചാല്‍ എല്ലാരെ പോലെ എനിക്കും ജീവനാണ് ,,,,,അന്നും ഇന്നും
കപ്പയും ഇറച്ചിയും വേവിച്ചത് കൊണ്ട് മാത്രം പുയ്ക്കാവില്ല ..
ഇത് രണ്ടും കൂടി വേവിച്ച് മസാലയും കരുവേപ്പിലയുമൊക്കെയിട്ട് ഈ മന്തെടുത്ത് ഇരിളക്കലുണ്ട് ആ ഇളക്കു പൂര്‍ത്തിയാകുമ്പഴെ പുയ്ക്ക് പുയ്ക്കാവുന്നുള്ളൂ ..
എന്‍റെ വീട്ടില്‍ ഇടക്കിടക്ക് ഈ പുയ്ക്കുണ്ടാക്കുമ്പോള്‍ ഞാനുമ്മാന്‍റെ അടുത്ത് പോയി ഉമ്മാനെ തോണ്ടും ...
ഉമ്മാ ഉമ്മാ ഒന്ന് ഞാന്‍ ......... .....
ഉമ്മ പറയും ,,,,അത വന്നല്ലോ മന്ത് വടിയന്‍ ..
ആ ഇബ്ട നിക്ക് അവസാനം തെരാ മെന്ന് പറഞ്ഞാലും
ഞാന്‍ പറയും
ഞാനൊന്ന് വടിച്ച്‌ നക്കീറ്റ് ഉമ്മ ആദ്യേ എളക്കിക്കോ...എന്നാ എനക്ക് പിന്നേം വടിക്കാലോ ...
എന്നെ കൊണ്ട് രക്ഷയില്ലെന്നു തോന്നിയാല്‍ ഉമ്മ അപ്പറത്തെ വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറയും ..
ഏയ് ഇങ്ങക്കിബടത്തെ മന്ത് ബടിയന കാണണോ ...
ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ പിന്നോട്ട് വലിയും ...
മാണ്ട മാണ്ട ബയ്യ തന്നാ മയി ...
അങ്ങനെ അവസാനം ആ മന്ത് കിട്ടിയാല്‍ കൈവിരള് കൊണ്ട് വടിച്ച്‌ നാവു കൊണ്ട് നക്കുംപോഴുള്ള ആ ഒരു സുഖം .....ഹോ ...ആലോചിക്കാന്‍ വയ്യ .....
അങ്ങനെയാണ് ഈ മന്ത് അന്നെനിക്ക് മന്ത് വടിയന്‍ എന്ന പേര് സമ്മാനിച്ചത്‌ ....
വാല്‍കഷണം : നാളെ ഒരു മന്ത് വടി ഉണ്ടെന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ മനസ്സില്‍ ഓടി വന്നത്

നാട്ടു നടപ്പ്

അസ്സലാമു അലൈകും ....എന്തല്ലാ ഉമ്മാ വിശേഷം ..
എല്ലാര്‍ക്കും സുഗേല്ലേ ..കുട്ട്യേളൊക്കെ ഏടപ്പോയി ...?
സുമിയെന്നാ എടുക്കുന്നെ ....?
വ അലൈകും സലാം ...ഒന്നൂല്ലംബ്ബാ ...ഓള് തിരുംബ്ബുന്നാ കുട്ട്യേള് മിറ്റത്ത് ന്ന് കളിക്കുന്നാ ... മോന് സുഗേല്ലേ ....? ചായ കുടിചിക്കോ ..
എന്ന്യൂം നാല് മാസേല്ലേ മോന് ബെര്വോന്‍ ..അയിന്റെ മുന്നേ വന്നൂടെ ..?
ആ ..മ്മാ ഞാന്‍ ചായ കുടിച്ചോണ്ട് വിളിക്കുന്നെ ...
അയിന്റെ മുന്നേ വന്നൂടെറ്റല്ലുമ്മാ ....
അത്തിരേം കൂടി നിന്നാലേ ഞാന്‍ ബിചാരിചെന്‍റ്റോട്ടെല്ലം കാര്യം നടക്കൂ ..പ്രത്യേകിച്ച് എന്തെങ്കിലും മാങ്ങനെങ്കില്‍ ഇപ്പം തന്നെ പറെണേ ..കൊറചീച്ച കൊറചീച്ച സാധനെല്ലം മാങ്ങ്യെക്കണം...അതോണ്ടാ
പോര്വോന്‍ നോക്കുമ്മം എല്ലാം കൂടി ഒന്നിച്ചു മാങ്ങോനാവ്വോല ...
ഒന്നൂല്ലംബ്ബാ ...ഇഞ്ഞോന്നും മാങ്ങണ്ട ..എല്ലെബ്ടണ്ട് ....മോനപ്പാടിങ്ങ് പോന്നാ മയി ...
പിന്ന ഇസ്തിരി പെട്ടി ഇപ്പം മരിയാതിക്ക് ചൂടാവുന്നില്ല ..
ടോര്‍ച്ചിലും എത്തിര കുത്തീട്ടാലും കരണ്ട് കാരുന്നൂല്ല ..
ജൂസ് മിഷ്യന്‍ പിന്ന പയെന കൊണ്ട്യെന്നെ ഓരോയാനെ ഒപ്പിക്കിന്നിണ്ട്
പിന്ന പയീന്‍റെ കറെ വറ്റ്യോണ്ട് പാല്‍പ്പൊടി പീട്യേന്ന് മാങ്ങലാ
എമര്‍ജന്‍സി പിന്ന കത്താണ്ടായിറ്റ് മൂന്നാല് മാസ്സായി
ഉമ്മാ ഉമ്മാ എനക്കൊരു ഫോണ് വരുന്നുണ്ട് ഞാന്‍ ലേശം കയിഞ്ഞിട്ട്‌ ബിളിക്കെ ......
എന്നാ ആയിക്കൊണ്ടംബ്ബാ .....
ഇതൊന്നും മോന്‍ മാങ്ങണ്ടീറ്റ് പറഞ്ഞെല്ല ട്ടോ .... ഞാനിബ്ടത്തെ സിതി യങ്ങ് പറഞ്ഞതാ .....പിന്ന ഒരു കാര്യം ...മീന്‍ മുറിക്കുന്ന ഒരു കത്തിര്യ എന്താലുഞ്ഞ് കൊണ്ട്വോരണേ ...പയെത് പോട്ടിപ്പോയിറ്റ് ഓക്കിപ്പം മീന്‍ മുറിക്ക്വോന്‍ ബല്യ എടങ്ങാറാ...
ഇപ്പനത്തെ കുട്ട്യേക്കിണ്ടോ ചട്ടീമ്മന്ന് അരുവാള് അണക്കുന്നോം അപ്പന്‍ ബെരളോണ്ട് അരുവാള് ചവിട്ടി പിടിച്ച് മീന്‍ മുറിക്കുന്നെല്ലറീന്ന് ..അതോണ്ട് ഒരു കത്തിര്യ മോനെന്തായാലും കൊണ്ട്വേരണേ ....
ആയിക്കൊട്ടുംമാ ഞാന്‍ ബയ്നേരം ബിളിക്കാ...ഇപ്പെങ്ങ് പോണം
അസ്സലാമു അലൈകും .......

ശശി

സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു .....
അവിടന്ന് വീണ്ടും വണ്ടി വിടുമ്പോള്‍ സമയം ഏതാണ്ട് രാത്രി പതിനൊന്നര മണി ആയിക്കാണും
ശശിയാണ് എന്‍റെ കൂടെയുള്ളത്
ഞങ്ങള്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന വഴിയാണ്
വയറ്റിനകത്തെ പൊറാട്ടയോ ബീഫോ ആരാണെന്നറിയില്ല മീനങ്ങാടി എത്തുമ്പോഴേക്കും ശശിയെ താരാട്ട് പാടി ഉറക്കിയിരുന്നു ...
ഏത് എടാകുടത്തിലും കേറി ചെന്ന് തലയിടുന്ന ഒരു സൂക്കേട് ഈ ശശിക്കുള്ളത് കൊണ്ട് തന്നെ ഇവനെ അധികമാരും ക്ലീനറായി കൂട്ടാറില്ല ...
ഞാനെന്‍റെയൊപ്പം കൂട്ടുന്നത്‌ കണ്ടിട്ട് പലരും പറയുകയും ചെയ്തു ...
നീ തല്ല് കൊള്ളാതെ തിരിച്ചെത്തിയാല്‍ നിന്‍റെ ഭാഗ്യം ,,,,,എന്നൊക്കെ .......
ഈയൊരു ട്രിപ്പിന് എനിക്കെന്‍റെ നിവൃത്തി കേട് കൊണ്ട് കൂട്ടേണ്ടി വന്നതാണ്
പനമരം കഴിഞ്ഞ് അഞ്ച്കുന്ന് എന്ന ചെറിയ അങ്ങാടിയില്‍ എത്തിയപ്പോള്‍ ശശി ചാടി എണീറ്റ്‌ എന്നോടു പറഞ്ഞു ...
മുജീ മുജീ വണ്ടി ഒന്ന് നിര്‍ത്ത് എനക്കൊന്ന് മുള്ളണം
ഞാന്‍ വണ്ടി നിര്‍ത്തി ....
ഒന്നല്ല രണ്ട് കഴിഞ്ഞാലും വരേണ്ട സമയമായിട്ടും ശശി വരുന്നില്ല ..
ഇപ്പോള്‍ വരുമായിരിക്കും എന്ന് കരുതി ഞാനിങ്ങനെ വണ്ടിയില്‍ ഇരിക്കുമ്പോഴുണ്ട്
ഒരാള്‍ എന്‍റെ വണ്ടിക്ക് മുന്നിലൂടെ കിതച്ച് കൊണ്ടോടുന്നു
അവന് പിന്നാലെ നമ്മുടെ ശശിയും മരണ പാച്ചല് പായുന്നു
ഇത് കണ്ട ഞാന്‍ വണ്ടി ഓഫാക്കി ചാവിയും എടുത്ത് ശശിക്ക് പിന്നാലെ ഓടി
നിക്ക് നായിന്‍റെ മോനെ എന്നും പറഞ്ഞ് ശശി അവന്‍റെ പിന്നാലെയും എന്തന്നാ പ്രശ്നം ശശിയെ എന്നും ചോദിച്ച് കൊണ്ട് ഞാന്‍ ശശിയുടെ പിന്നാലെയും കുറെ ദൂരമോടി ....
അവസാനം എനിക്ക് ഓടാന്‍ വയ്യാണ്ടായി
ഞാന്‍ തിരിച്ചു നടന്നു വണ്ടിയില്‍ വന്നിരിന്നു ....
ഈ പഹയനെ കൂട്ടിയത് എല്ലാരും പറഞ്ഞ പോലെ പണിയായല്ലോ എന്നാലോചിച്ചിരിക്കുംപോഴുണ്ട് ശശി ആ ഓടിച്ചവനെയും പിടിച്ചു വലിച്ചു നടന്നു വരുന്നു ..
ഒരു പത്ത് പതിനേഴു വയസ് തോനിക്കുന്ന ഒരു കൊച്ചു പയ്യന്‍
ശശി തന്‍റെ തോര്‍ത്ത്‌ കൊണ്ട് അവന്‍റെ രണ്ട് കയ്യും പിന്നിലാക്കി കെട്ടിയിട്ടുമുണ്ട് ...
ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കി
എന്താ ശശിയെ പ്രശ്നം ...?
ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരുന്നപ്പോഴുണ്ട് ഈ കള്ളന്‍ ആ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി മൊത്തം ചാക്കിലാക്കുന്നു ...
അപ്പത്തന്നെ എന്‍റെ കയ്യില്‍ കിട്ടിയതായിരുന്നു ....
കുതറി മാറി ഓടി കളഞ്ഞു .....ഞാനിണ്ടോ വിടുന്നു ....
ശശി ഇത് പറയുമ്പോഴേക്കും മുകളിലത്തെ പീടിക മുറിയില്‍ ലൈറ്റ് തെളിഞ്ഞു ..
അവിടെ ഉറങ്ങുകയായിരുന്നവര്‍ ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി
ശശി തന്നെയാണ് ആരോടും കാര്യം പറഞ്ഞത്
നിങ്ങളൊക്കെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാ കള്ളന്മാര്‍ ഇങ്ങനെ കൊള്ളയിക്കുനത്.....
കള്ളന്‍ മാരോ....?
ഏതു കള്ളന്‍ .....
എന്തിനാ ഈ പയ്യനെ പിടിച്ചു കെട്ടിയിട്ടത് ......?
അവര് തിരിച്ചിങ്ങോട്ട് ഇങ്ങനെ ചോദിച്ചപ്പോള്‍
ആ കൊച്ചു പയ്യന്‍ കരഞ്ഞു കൊണ്ട് അവരോട് പറയാന്‍ തുടങ്ങി ...
ഞാന്‍ നാളേക്ക് കൊടുക്കേണ്ട പച്ചക്കറിയൊക്കെ ചാക്കിലാക്കുംപോഴാണ് ഇയാള്‍ പിന്നിലൂടെ വന്ന് എന്നെ കേറി പിടിച്ചത് ...എന്ത് ഉദ്ദേശത്തിനാണെന്നറിയാതെ ഞാന്‍ കുതറി ഓടിയതാ .......
ഈ കടയിലെ പണിക്കാരനാണോ ഇവന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ശശിയുടെ നടുപ്പുറത്തെക്ക് അവരുടെ ഭലിഷ്ടമായ കൈകള്‍ പതിഞ്ഞിരുന്നു .....
ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോങ്ങ് പോലെ മുജീബെ വണ്ടി വിട്ടോ എന്ന് ശശി പറയുമ്പോഴേക്കും ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു ....
എങ്ങിനെയോ ഓടുന്ന വണ്ടിയുടെ കബ്ബിയില്‍ പിടിച്ച്തൂങ്ങി ശശിയും വണ്ടിക്കുള്ളിലെത്തി ....
പോകുന്ന വഴിയില്‍ ഞാന്‍ ശശിയോട്‌ പറഞ്ഞു ...
വെറുതെയല്ലടാ നിനക്ക് ശശി എന്ന് പേരിട്ടത് ...നീയാണ് യഥാര്‍ത്ഥ ശശി ..........
വാല്‍കഷണം : അന്ന് മുതലാണ്‌ പോയത്തങ്ങളില്‍ ചെന്ന് പെടുന്നവരെയൊക്കെ ശശി എന്ന് വിളിക്കാന്‍ തുടങ്ങിയത്

പ്രവാസി

പ്രവാസികളെ പറ്റി ആരെന്തെഴുതിയത് കണ്ടാലും എന്നോട് വായിച്ചുപോകാറുണ്ട്
ഇതുവരെ വായിച്ചതെല്ലാം എന്നെ സങ്കടപ്പെടുത്തിയിട്ടെയുള്ളൂ
അതുകൊണ്ടാവാം ഇങ്ങനെയൊന്നെഴുതാന്‍ എനിക്ക് തോന്നിപ്പോയത്
പ്രവാസിയായാല്‍ മാത്രം അനുഭവിക്കാന്‍ പറ്റുന്ന ഒരു സന്തോഷമുണ്ട് സാറേ .....
അതാണ്‌ സാറേ... അവന്‍റെ നാട്ടില്‍ പോക്ക്
അതനുഭാവിക്കാന്‍ വേണ്ടിയെങ്കിലും എല്ലാവരും ഒരിക്കലെങ്കിലും പ്രാവാസിയാകണമെന്നെ എനിക്ക് പറയാനുള്ളൂ
കല്ല്യാണം കഴിഞ്ഞ പ്രവാസിക്ക് ശരിക്കും പറഞ്ഞാല്‍ അവന്‍റെ നാട്ടിലേക്ക് പോക്ക്
അവന്‍റെ കഴിഞ്ഞുപോയ കല്യാണത്തിനെക്കാളും മധുരമുള്ള മറ്റൊരു കല്യാണമാണ്
ആ കല്യാണത്തിന് അവന്‍ ഇതുവരെ കാണാത്തതും അനുഭവിക്കാത്തതും ഓര്‍ത്തു കൊണ്ട് മനക്കോട്ട കെട്ടുമ്പോള്‍
ഇവിടെ,, അന്ന് കണ്ടതിനെയും അനുഭവിച്ചതിനെയും കൂടുതല്‍ മധുരതരവും ആസ്വാദ്യതരവുമാക്കിക്കൊണ്ട് മനക്കോട്ടകള്‍ കെട്ടുകയാണ്
കല്ല്യാണം നിക്ഷയിക്കുംപോലെ തന്നെ നമ്മള്‍ പോകാനുള്ള ഡേറ്റ് കണ്ടെത്തുന്നു
ഹര്‍ത്താലില്ലാത്ത ദിവസം കണ്ടെത്തണം എന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി
പിന്നെ നാട്ടുകാരോടും കുടുംബക്കാരോടും കല്ല്യാണം പറയുന്നത് പോലെ
ഇവിടെയുള്ള നാട്ടുകാരോടും കൂട്ടുകാരോടും നമ്മള്‍ പോകുന്നതിനെ പറ്റി പറയുന്നു
അതുകഴിഞ്ഞ് പോകാനുള്ള ദിവസം അടുക്കുന്തോറും കല്ല്യാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടും പോലെ ഇവിടെ നമ്മള്‍ പര്‍ച്ചേസിംഗ് നടത്തുകയാണ്
പിന്നെ പന്തിലാടാനുള്ള പായും മുളയും കയറുമൊക്കെ കൊണ്ട് വരുമ്പോലെ
പെട്ടി കെട്ടാനുള്ള കാര്‍ട്ടൂണും കയറും ടേപ്പുമൊക്കെ കൊണ്ട് വരികയാണ്
കല്യാണത്തിന് നാട്ടുകാര്‍ പന്തലിട്ടു തരുംപോലെ ഇവടെ കൂട്ടുകാര്‍ പെട്ടി കെട്ടിത്തരികയാണ്
അപ്പോഴെല്ലാം ..കല്യാണ ചെക്കന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടുമ്പോലെ
ഇവടെ പോകാനൊരുങ്ങുന്നവന്‍റെ മനസ്സില്‍ ലഡ്ഡു വിന്‍റെ പേക്കറ്റ് തന്നെ പൊട്ടുകയാണ്‌
അവസാനം പോകുന്നതിന്‍റെ തലേ ദിവസം കല്യാണത്തിന്‍റെ തലേ ദിവസം പോലെ നമ്മള്‍ നെട്ടോട്ടമോടുകയാണ്
മുടി വെട്ടിക്കുന്നു
താടി ഒപ്പിക്കുന്നു (ഇതെന്‍റെ കാര്യം )
അല്ലാത്തവര്‍ മൊഞ്ചാക്കി ശേവ്ചെയ്യുന്നു
പുതിയ ചെരുപ്പ് വാങ്ങുന്നു
ബെല്‍റ്റ്‌ വാങ്ങുന്നു
വാച്ച് വാങ്ങുന്നു
ഡ്രസ്സ് വാങ്ങുന്നു
ഇതൊക്കെ ഓരോരുത്തരുടെ ആഫിയത്തനുസരിച്ച് ആഡംബരമാക്കുന്നു
അതേപോലെ അത്തായോട്ടിന് കെടന്നാല് ഉറക്കം വരാത്ത മണവാളനെ പോലെ
പോകാനോരുങ്ങിയവനും തലേ ദിവസം രാത്രി ഉറക്കം വരാതെ കണ്ണ് തുറന്നു കിടക്കും
എന്നും ഡ്യൂട്ടി ക്ക് പോകാന്‍ വേണ്ടി അലാറം അടിച്ചാല്‍ അഞ്ചാറു വട്ടം ഓഫാക്കി കിടക്കുന്നവന്‍
പുലരാന്‍ നേരം ഒന്ന് മയങ്ങി പോയാല്‍ തന്നെ ചാടി എണീക്കുന്നു
പോകാനൊരുങ്ങുമ്പോള്‍ കല്യാണ ചെക്കനെ ഒരുക്കും പോലെ ഇവിടെ അവന്‍റെ കൂട്ടുകാര്‍ അവനെ ഒരുക്കുകയാണ്
പിന്നെ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലെക്കു പുതിയാപ്പിള പോകും പോലെ കൂട്ടുകാരുടെ അകമ്പടിയോടെ ഇവനും യാത്ര തിരിക്കുകയാണ്
ആദ്യരാത്രി .........................
ഇതൊക്കെ പറഞ്ഞു വന്നത് ഈയൊരു സന്തോഷത്തെ പറ്റി പറയാനാണ്
പ്രവാസികള്‍ക്ക് മാത്രം അനുഭവിക്കാന്‍ പറ്റുന്ന മറ്റൊരു ആദ്യ രാത്രി
അവന്‍റെ ആദ്യത്തെ രാത്രിയെക്കാളും നൂറിരട്ടി മധുരമുള്ള പ്രാവാസികളുടെ മാത്രം സ്വന്തമായ ആ ആദ്യരാത്രി ...
ഈയൊരു സന്തോഷവും സുഖവും അനുഭവിക്കാന്‍ പ്രവാസികല്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഭാഗ്യം കിട്ടിയത്
പിന്നെ എന്തിന് നമ്മള്‍ ദുക്കിക്കണം ......
മധുര മനോഹര മായ മനക്കോട്ടകള്‍ കെട്ടി നമുക്ക് കാത്തിരിക്കാം ....
ആ ഒരു ദിവസത്തിനായി ...................
ആ ഒരു രാത്രിക്കായി ...........................
NB: ഇത് വരെ കല്ല്യാണം കഴിക്കാത്തവര്‍ ഇത്ര വലിയ മനക്കൊട്ടകളോന്നും കെട്ടി അങ്ങോട്ട്‌ പോകല്ലേ
കാരണം പ്രവാസികളുടെ അമ്മോഷനാവാന്‍ പെണ്‍കുട്ടികളുടെ ഉപ്പമാര്‍ക്ക് ഇപ്പോള്‍ തീരെ താല്പര്യമില്ല
ഒപ്പം ഇത് വായിച്ചിട്ട് വള്‍ഗറായ കമന്‍റുകള്‍ ഇടരുതെന്നും അപേക്ഷിക്കുന്നു )

ഉമ്മ

ഉമ്മയുമായി ഇന്ന് ഫോണിലൂടെ സംസാരിക്കുപോള്‍ പല കൊച്ചു വര്‍ത്തമാനങ്ങളും പറയുന്നത്തിനിടയില്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതിയെ പറ്റിയും കുരുത്തക്കെടിനെ പറ്റിയും അനുസരണ ക്കെടിനെ പറ്റിയൊക്കെ പറയുകയുണ്ടായി ....
പിന്നെ ആ ഫോണ്‍ കോളിന് ശേഷം ......
എന്‍റെ മനസ്ഞങ്ങളുടെ കുട്ടിക്കാലത്തിലെ അനുസരണ ക്കെടിന്‍റെ പല പല ഫ്ലാഷ ബാക്കിലെക്കും പോയി ......
അതിലൊന്ന് മാത്രം ഇവിടെ പറയാനെ ഇപ്പോള്‍ സമയമുള്ളൂ
കുടുക്കില്ലാത്ത ട്രൌസര്‍ തിരുകിയുടുക്കുന്ന പ്രായം
ഞാനും ഇക്കാക്കയും വീട്ടിന്‍റെ മുറ്റത്ത് വലിയ വലിയ എന്തൊക്കെയോ തിരക്കിലായിരിക്കും .....
അതൊന്നുകില്‍ വാഹന നിര്‍മാണമോ അല്ലങ്കില്‍ വീട് നിര്‍മാണമോ ..അതുമല്ലെങ്കില്‍ വല്യ പെരുത്തല മട്ടല് കൊണ്ടുവന്ന് കുട്ടന അറക്കുന്ന തിരക്കിലോ മറ്റോ ആയിരിക്കും
തികച്ചും ആത്മാര്‍ത്തതയോടെ ഇത് പോലെയുള്ള കാര്യങ്ങളില്‍ മുഴുകി ഇരിക്കുംപോഴായായിരിക്കും ഒരു അനിസ്പ്രെ യുടെ ബോട്ടിലും കയ്യില്‍ പിടിച്ച് കൊണ്ട് ഉമ്മ വിളിച്ചു പറയുന്നത്
മക്കളെ ഇങ്ങലാരെങ്കിലും പീട്യെ പോയി നൂറ് ബെളിചെണ്ണ മാങ്ങി കൊണ്ടത്താ ....
എനക്കാവ്വോലെ ഉമ്മാ ഇബനോടു പറ ....ഇത് ആദ്യം പറയുന്നത് ഞാനായിരിക്കും
ആ എനക്കൂ ആവ്വോലെ ..ഉമ്മാങ്ങ് പോയ്യൂട്...ഇകാക്ക ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഉമ്മ പറയും
ആര് പോയ്യാലെയില്ല പോന്ന്യോലിക്ക് ബാക്കി പൈഷക്ക് മുട്ടായി മാങ്ങി തിന്നാ ....
ഉമ്മ ഇത് പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവില്ല ,,,,അപ്പോഴേക്കും ഞാനും ഇക്കാക്കയും ഓടി ഉമ്മാന്‍റെ അടുത്തെത്തിയിരിക്കും
പിന്ന ഒരു പിടിവലിയായിരിക്കും ഉമ്മാന്‍റെ കയ്യില്‍ നിന്നും അനിസ്പ്രെ യുടെ ബോട്ടിലും പൈശയും വാങ്ങാന്‍ വേണ്ടി ..
ഒടുവില്‍ ഉമ്മ തന്നെ ഒരു തീരുമാനത്തിലെത്തും
തമ്മില്ലാരും പോണ്ട ,,ഞാന്‍ തന്നെ പോയാ അലംബില്ലാലോ...
മുട്ടായി നുണയാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ട ദുക്കത്തോടെ ഞങ്ങള്‍ വീണ്ടും കളിയിലേക്ക് മുഴുകും ...
പീടികയിലേക്ക്‌ പോകുന്ന ഉമ്മ ഇങ്ങനെ പിറ്പിറ് ക്കുന്നത് കേക്കാം ...
ഒരുപകാരത്തിന് കിട്ടാത്ത കുട്ട്യേള് ..ഏതു നേരോം കളി കളി കളി
വെളിച്ചെണ്ണയും വാങ്ങി തിരിച്ചെത്തിയ ഉമ്മ കോലായിലേക്ക് കേറുമ്പോള്‍ ഞങ്ങളെ നോക്കി വിളിക്കും ..
രണ്ടാളും ഇങ്ങോട്ട് ബാ ....
എന്നാലും ഞങ്ങള് അടുത്തേക്ക് പോകൂല ...പീട്യെ പോകാത്തതിന് ഉമ്മാന്റെ വക കുന്നി പിടി കിട്ടുമോ എന്ന പേടി കൊണ്ട് ..
പിന്നെ ഉമ്മ ഞങ്ങളെ അടുത്തേക്ക് വരും ...എന്നിട്ട് ആ ബാക്കി പൈസക്ക് വാങ്ങിയ രണ്ടു മുട്ടായിയും ഞങ്ങളെ കയ്യിലേക്ക് തന്നിട്ട് അകത്തേക്ക് കേറിപ്പോകും....
ഞങ്ങള്‍ ആ മുട്ടായിയും നുണഞ്ഞു കൊണ്ട് വീണ്ടും തകൃതിയായ കളിയില്‍ മുഴുകും ......ഉമ്മാനോടൊരു സഹതാപവും മനസ്സില്‍ തോന്നാതെ ....
അങ്ങനെ സഹതാപം തോനനുള്ള ഒരു മനസിന്‍റെ ഉടമകളല്ലാത്ത പ്രായമായത് കൊണ്ട് തന്നെ അതൊക്കെ പടച്ചോന്‍ പൊറുത്തു തരുമായിരിക്കും എന്ന സമാധാനത്തോടെ ഈ ഫ്ലാഷ് ബാക്ക് ഇവിടെ തീരുന്നു .....

വാര്‍ധക്യം

എന്‍റെ നാട്ടിലുണ്ടൊരയമൂട്ട്യായ്യാറ് ....
പ്രായം കുറെയായെങ്കിലും മൂപ്പര് വീട്ടിലിരിക്കില്ല..
റോഡിലിറങ്ങി ഇങ്ങനെ നടക്കും ...
വെറുതെ നടക്കുകയാണെങ്കില്‍ സാരെല്ലെനും ..
റോഡില്‍ കാണുന്ന ആരെയും മൂപ്പര് വെറുതെ വിടില്ല ആണായാലും പെണ്ണായാലും തടഞ്ഞു നിര്‍ത്തി വിശേഷം ചോദിക്കണം
എന്നെ എപ്പോള്‍ കാണുമ്പോഴും മൂപ്പര് ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
എന്‍റെ ഇക്കാക്കാന കാണുമ്പോള്‍ ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ മുജീബല്ലേ ...
ഒരുപാട് പ്രാവശ്യം ഞങ്ങള്‍രണ്ടു പേരും തിരുത്തിയിട്ടും മൂപ്പര്‍ക്കൊരു മാറ്റവുമില്ല ..
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ അതെ ചോദ്യം വീണ്ടുമെന്നോടു ചോദിച്ചു ..
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
ഞാന്‍ പറഞ്ഞ് , ആയ്യാറെ ഞാനെത്തിരൂടായി ഇങ്ങളോട് പറേന്ന് ഞാന്‍ കുഞ്ഞോള്ള ല്ല..മുജീബാ മുജീബ് ...
കിഞ്ഞോള എന്‍റെ ഏട്ടനാ .......
ഞാള് രണ്ടാളും കാണ്വോനൊരു പോല്യാന്ന് ഇങ്ങക്ക് തോനുന്നുണ്ടെങ്കില്
ഞാനിങ്ങക്കൊരു വിദ്യ പറഞ്ഞ്യെര്യാ...
എന്‍റെ മൂക്കിന്‍റെ തെമ്പത്തൊരു കലെണ്ട്...ഇക്കല ഇക്കാക്കാക്കില്ല
എനീങ്ങള് ഇത് ഓര്‍മ്മിച്ചാ മയി ,,,,കേട്ടോ ..
എന്നാ അങ്ങന്യായിക്കോട്ടേ കുഞ്ഞോള്ളാ ...
ങേ .....!!!
പിറ്റേ ദിവസം ഇക്കാക്കാന റോട്ടില് കണ്ടപ്പോ ആയ്യാര്‍ ചോദിച്ച്
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ മുജീബല്ലേ ...?
ഇഞ്ചെ മൂക്കിന്‍റെ തെബ്ബത്തെ കലെന്തായിപ്പോയ്യാനെ ..?
എന്തന്നാ ഈനെല്ലം പറയാ .........
പിന്നെ ഞങ്ങളാരും മൂപ്പരെ തിരുത്താന്‍ നിന്നില്ല ..
ഇങ്ങനെയുള്ള അയമൂട്ട്യാക്ക മാര് എല്ലാ നാട്ടിലുംഉണ്ടാകുമല്ലേ.....?
ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....
പ്രായമുള്ളവര്‍ നാടിന്‍റെ നന്മയാ ....

ഫെയ്സ് ബുക്ക്

അടുത്തയാള് കേറി വരൂ .....
ഈ വിളി കേട്ടതും ഞാന്‍ ഡോക്ടരുടെ മുറിയിലേക്ക് കേറി
ഡോക്ടര്‍ ഇരിക്കുന്നതിന്റെ മുന്നിലെ ടേബിളില്‍ അദ്ധേഹത്തിന്‍റെ പേരിന്‍റെ താഴെയുള്ള കൊളിഫിക്കേശനിലേക്ക് ഞാനൊന്ന് നോക്കി
എഫെസിഇ ബുക്ക്‌ സർജൻ..
പറയൂ താങ്കളുടെ പ്രശ്നം പറയൂ ......
ഞാന്‍ പറയാന്‍ തുടങ്ങി
കുറച്ചു ദിവസമായി ഒന്നിനും ഒരു താല്‍പര്യമില്ല ഡോക്ടര്‍
ഞാനിത് പോലെയൊന്നും അല്ലായിരുന്നു ..
ഇത്രയും ഉത്സാഹകുറവ് ഇനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല
ആരുടെ പോസ്റ്റായാലും ഞാന്‍ കമന്റുകള്‍ വാരി കോരി കൊടുക്കാരുണ്ടായിരുന്നു ..
ഇപ്പോള്‍ ഒരു ലൈക് പിന്നെ ഒരു കമന്റ്
അത് തന്നെ എനിക്ക് ഇതിലൂടെ കിട്ടിയ എന്‍റെ എല്ലാമെല്ലാമായ ഒത്തിരി കൂട്ടുകാര്‍ എന്നില്‍ നിന്നും അകന്നു പോകുമോ എന്ന പേടി കൊണ്ട് മാത്രം ...
അല്ലാതെ പണ്ടത്തെ തല്പ്പര്യമേ തോനുന്നില്ല
എന്നും എന്തെങ്കിലും ഒരു പോസ്റ്റ്‌ ഒരു മടിയും ഇല്ലാതെ ഞാനും ഇടാറുണ്ടായിരുന്നു ...
ഇപ്പോള്‍ അതിനും ഒരു താല്‍പ്പര്യം തോനുന്നില്ല
ലാപ്‌ ടോപ്‌ തുറക്കാന്‍ തന്നെ ഭയങ്കര മടി ....
ഈയടുത്തായി ഞാനൊരു മൊബൈല്‍ വാങ്ങിയിരുന്നു ഡോകടര്‍ ..
അതിനു ശേഷാ ലാപ്‌ തുറക്കാന്‍ മടി തുടങ്ങിയത്
എന്താണ് സാര്‍ എനിക്ക് പറ്റിയത്..?
താങ്കളില്‍ നിന്നും നല്ല ഒരു മറുപടിയും ചികിത്സയും ഞാന്‍ പ്രതീക്ഷിക്കുന്നു .....
താങ്കള്‍ വാട്സ് അപ്പില്‍ എങ്ങന്യാ ..?
ഇല്ല ഡോകടര്‍ വാട്സ് അപ്പിലും തീരെ താല്‍പ്പര്യം തോനുന്നില്ല
ഓഹോ അപ്പോള്‍ നിങ്ങള്ക്ക് വാട്സ് അപ്പൊമാനിയ ബാദിച്ചത് കൊണ്ടും അല്ല ഈ ഒരു പ്രശനം വന്നത്
അതെല്ലാം പോട്ടെ ഭാവന ശെരിക്കുണ്ടോ..?
ശോദന ശെരിക്കുണ്ടോ എന്ന് പല ഡോക്ടര്‍ മാരും ചോദിക്കാറുണ്ട് ..സാറ് ഈ ഭാവന കൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല ..
അതെ ശോദന പോലെ തന്നെയാണ് ഈ ഭാവനയും
വയറ്റിലുള്ളത് പുറത്തേക്ക് വരുന്നതിനെ ശോദന എന്നും
മനസില്‍ ഉള്ളത് പുറത്തേക്ക് വരുന്നതിനെ ഭാവന എന്നും പറയും
താങ്കള്‍ക്കു ഇപ്പോള്‍ ഭാവന കുറവുണ്ടോ എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ..
ഓ ..ഭാവനയും തീരെ കിട്ടുന്നില്ല ഡോകടര്‍
ശരി താങ്കളുടെ പ്രശ്നം ഒരു പരിധി വരെ ഞാന്‍ മനസിലാക്കിയിരിക്കുന്നു
ഒന്നാമത് നിങ്ങള്‍ മൊബൈല്‍ വാങ്ങിയതോടു കൂടി കിടന്ന കിടപ്പില്‍ ലൈകാനും ടൈപ് ചെയ്യാനും തുടങ്ങി
അപ്പോള്‍ മൊബൈലിന്റെ പരിമിധിക്കുള്ളില്‍ നിങ്ങള്‍ പെട്ട് പോയി ..ഒരു കമന്റ് ടൈപ്പാന്‍ തന്നെ പ്രയാസം അത് കൊണ്ട് തന്നെ പല പോസ്റ്റിലും താങ്കളുടെ കമന്റ് ഒന്നായി ചുരുങ്ങി പോകുന്നു
ഈ പ്രശനം നിസ്സാരമായി പരിഹരിക്കാം
നിങ്ങള്‍ ലാപ്‌ തുറക്കുക അതിനു മുന്നില്‍ ഇരിക്കുക
രണ്ടാമത് നിങ്ങള്ക്ക് ഈയടുത്തുണ്ടായ ചെറിയ പെഴ്സണല്‍ പ്രശ്നങ്ങള്‍
മുമ്പൊക്കെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും ഫെസ് ബുക്കില്‍ കേറിയാല്‍ മാറാരുണ്ടായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞില്ലേ ..
ഇപ്പോള്‍ അത് മാറാത്തത്തിന്റെ കാരണവും നിങ്ങളുടെ ഇതിലേക്കുള്ള വൈമനസ്യം തന്നെയാണ്
ഓക്കേ ഡോക്ടര്‍ ...ഞാനിനി പഴയത് പോലെ ആകാന്‍ എന്താ ചെയ്യേണ്ടത്
നീ ഒന്നും ചെയ്യേണ്ട ..ദിവസോം ലാപ്‌ തുറക്കുക എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് കൂട്ടുകാരോടൊപ്പം തകര്ത്താടുക
ഒപ്പം ഈ ഒരു സംഭവം ഒരു സ്റ്റാസ്സസാക്കി പോസ്റ്റുക
എന്നിട്ട് അതില്‍ ലൈകും കമന്റും എത്ര മാത്രം വരുന്നുണ്ടെന്നു നോക്കുക ...
ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ വേറെ വഴിയൊന്നും ഇല്ല
മറ്റുള്ളവരുടെ എല്ലാ പോസ്റ്റിലും കേറി കമന്റുകള്‍ തുരുതുരെ വാരി വിതറുക ...
കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ ....
പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ട് വിവരം പറയൂ .....
എന്നാ ശരി ഡോകടര്‍ ഞാന്‍ പോട്ടെ ...
ഡോ ഡോ .....ഫീസ്‌ തന്നിറ്റ് പോടോ ....,,,,,,,  

മൂലക്കുരു

ഏതോ ഒരു ദിവസം ഒരുച്ച നേരത്ത് കുറ്റ്യാടി പച്ചക്കറി കടയില്‍ ഇരിക്കുന്ന സമയം
എന്‍റെ പകരക്കാരന്‍ ഡ്രൈവറായ രാജേട്ടന്‍ ( പേര് ഡുപ്ല്യാ ) എന്നിരികില്‍ വന്ന് പറഞ്ഞു
വാ നമുക്കൊരിടം വരെ പോകാം
എട്യാ രാജേട്ടാ ....ഞാന്‍ ചോറ് ബെയ്ക്ക്വോന്‍ പോവ്വോന്‍ നോക്കുന്നാ
ചോറ്മ്മക്ക് ബന്നിറ്റ് ബെയിക്കാ ഇഞ്ഞ് ബാ ....
ഞാന്‍ രാജേട്ടന്റെ കൂടെ നടന്നു ..
ഗവര്‍മെന്റ് ഹോസ്പ്പിറ്റല്‍ ന് മുന്നിലെത്തിയപ്പോള്‍ വലതു വശത്തുള്ള ഒരു വീട്ടിലേക്കു കേറി ...
അവിടെ കണ്ട ബോഡ് വായിച്ച ഞാന്‍ ചോദിച്ചു
അല്ല രാജേട്ട ...ഇത് മ്മളെ മാതാ ക്ലിനിക്കല്ലേ..... മൂലമറ്റം
ആ കുഞ്ഞിമ്മോനെ ഇഞ്ഞ് വാ
എല്ലാ ഇങ്ങക്കീന്‍റെ ബുദ്ധി മുട്ട് വല്ലോം .....?
ആ ചെറുതായിട്ട് ..ഇമ്മക്കൊന്നു കാണിച്ച്വോക്കാലോ ..
അവിടെയെത്തി കോളിംഗ് ബെല്ലടിച്ചതും ഒരു അണ്ണാച്ചി ചെക്കന്‍ വന്ന് വാതില് തുറന്നു ..
വേഷം മുഷിഞ്ഞ ഒരു ലുങ്കിയും തലയില്‍ ഒരു കെട്ടും
ഡോകടറില്ലേ ...?
രാജേട്ടന്റെ ചോദ്യത്തിനു മറുപടിയായി അവന്‍ പറഞ്ഞു ...
വാങ്കോ കേറി ഉക്കാര്...
ഞങ്ങളൊരു അഞ്ചു മിനിറ്റ് ഇരുന്നു കാണും
ആ ഡോര്‍ തുറന്ന അണ്ണന്‍ ഫേന്‍റും ഷര്‍ട്ടുംധരിച്ച് തോളിലൊരു കൊയലുമായി തിരിച്ച് വന്നു
യാര് പേഷ്യന്റ്..?
ഞാന്‍ രാജേട്ടന് നേരെ കൈ ചൂണ്ടി ...
വാങ്കോ ...എന്നും പറഞ്ഞ് ഡോക്ടര്‍ ഒരു റൂമിലേക്ക്‌ കേറി
രാജെട്ടനോട് പോങ്കോ എന്നും പറഞ്ഞ് ഞാന്‍ കോലായിയില്‍ തന്നെ ഇരുന്നു ..
ചോറ് തിന്നേണ്ട സമയം കഴിഞ്ഞത് കൊണ്ടാവാം വിശന്ന് കൊടല് കരിഞ്ഞ മണം വയറ്റില്‍ നിന്നും മൂക്കിലേക്ക് വരാന്‍ തുടങ്ങി ...
നിങ്കല്‍ കുരച്ച് ഉള്ള വരൂ ...
ഈ തമിഴന്‍ മലയാളം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി
ആ ഡോക്ടര്‍ എന്നെ ഉള്ളിലേക്ക് വിളിക്കുകയാണ്‌
ഞാന്‍ അകത്തേക്ക് കേറി ...
കേറിയപ്പോള്‍ കാണുന്ന കാഴ്ച
സ്റ്റാര്‍ട്ടിങ്ങില്‍ വെച്ച ഡീസല്‍ ജീപ്പിന്‍റെ ബോണറ്റ് വൈബ്രേറ്റ് ചെയ്യും പോലെ കമിഴ്ന്നു കിടന്നു കുലുങ്ങി ചിരിക്കുന്ന രാജേട്ടന്റെ നഗ്നമായ മൂലമറ്റം പവര്‍ പ്ലാന്‍റ്
പിന്നീട് നടന്നതാണ് ഞാനിവിടെ എങ്ങിനെ വിവരിക്കണം എന്നറിയാതെ കുഴങ്ങുന്നത്
എന്നാലും പറയാതിരിക്കാന്‍ വയ്യ
മെഡിക്കല്‍ വിദ്ധ്യാര്‍ത്തികള്‍ക്ക് പ്രാക്റ്റിക്കലായി ക്ലാസെടുക്കുന്ന പ്രൊഫസറെ പോലെ ......ആ അണ്ണന്‍ ഡോക്ടര്‍
രാജേട്ടന്റെ മൂലമറ്റം പവര്‍ പ്ലാന്‍റ് രണ്ടു ദിക്കിലേക്ക് വിടര്‍ത്തി കാണിച്ചു കൊണ്ട് എന്നോടു പറഞ്ഞു
ഇങ്കെ നോക്കൂ ...ഇതാണ് കുറു
ഇത് ഇപ്പോള്‍ ആരംഭ ദിശയിലാണ് നാനിത് സികില്‍സിച്ച് മൊത്തമാ മാറ്റി തരാം കുരച്ച് കാശ് സെലവാകും
നാനിത് ഉങ്കളെ കൂപ്പിട്ട് കാമിച്ചു തന്നത് ഇന്ത ആള്ക്ക് വിസ്വാസം വരാന്‍ വേണ്ടിയാണ്
നാന് പൊയ്‌ സൊല്ലുന്നതാ..എന്ന് ഇവര് വിശാരിക്കും .....
ഇതൊക്കെ പറയുമ്പോഴും രാജേട്ടന്‍ കുമ്പിട്ടു കിടന്നു ചിരിയോടു ചിരിയായിരുന്നു ...
എല്ലാം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി
രാജേട്ടന്‍ ചിരി അപ്പോഴും നിര്‍ത്തിയിട്ടില്ല
ആ കൂടെ വന്നത് നിങ്ങളുടെ ഫ്രെണ്ടാ ന്ന് ചോദിച്ചപ്പോ ഞാന്‍ ആന്ന് പറഞ്ഞ്
അന്ത ആള കൂപ്പിട്ട് കാണിക്കലാമാ എന്ന് ചോദിച്ചപ്പോ അതിനും ഞാന്‍ ആന്ന് പറഞ്ഞ് ..
ഇങ്ങന്യാ നിന്നെ അകത്തേക്ക് വിളിച്ചത്
ചിരിച്ചോണ്ട് തന്നെ രാജേട്ടന്‍ എന്നോടു പറഞ്ഞു ...
കുറച്ചു നടന്നതും
വാ നമുക്ക് ചോറ് തിന്നാം ..
എന്‍റെ കയ്യും പിടിച്ച് രാജേട്ടന്‍ ഹോട്ടലിലേക്ക് കേറാന്‍ നോക്കി....
ഒന്ന് പോ...ചങ്ങായീ ..
ഒരായ്ച്ചത്തെക്ക് പച്ച വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാ ഞാനിപ്പോ ...
ഇതും പറഞ്ഞ്‌ രാജേട്ടന്റെ കയ്യും തട്ടി മാറ്റി വിശന്ന വയറുമായി മൂലമറ്റത്തിന്‍റെ ചിത്രം മായാത്ത മനസുമായി ഞാന്‍ നടന്നകന്നു ....എത്ര ആയ്ച്ചകള്‍ കഴിഞ്ഞാണ് ആ ചിത്രം മനസ്സില്‍ നിന്നും മാഞ്ഞത് എന്നെനിക്കോര്‍മ്മയില്ല

ബംഗാളി

നാട്ടീന്ന് വന്ന് ഡ്യൂട്ടിയിൽ കേറിയതേയുള്ളൂ
പോകുന്നതിനു മുന്നേ ക്ലീനിങ്ങ് ജോലിയിൽ ആയിരുന്ന ബംഗാളി പയ്യൻ ഇപ്പോൾ സൂപ്പർ വയ്സരുടെ അസിസ്റ്റൻറ്റായിരിക്കുന്നു
സൂപ്പർവയ്സർ പോലും എന്നോട് മാന്യമായി പെരുമാറിയിരുന്നിടത്ത്
ഇവനിപ്പോൾ വല്ലാത്തൊരു ആക്ഞാപിക്കലും കൽപ്പിക്കലും
ഇന്നും ഇത് തുടർന്നപ്പോൾ ഞാനാ പയ്യനെ അകത്തേക്ക് വിളിച്ചു
ഇവനോട് രണ്ട് വർത്തമാനം പറയണ്ടേ ,,,,,?
പറയാൻ ഉദ്ദേശിച്ച കാര്യം ഹിന്ദിയിൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല
കാരണം ഹിന്ദിയിൽ എനക്ക് ജനറൽ നോളജ് കുറവാണല്ലോ
എന്തു ചെയ്യും
ഉടനെ ഞാനവിടെ കണ്ട പേപ്പറിൽ ഒരാനയെ വരച്ചു
ഒപ്പം ആ ആനയുടെ പിന്നിലായി രണ്ടാനപ്പിണ്ടവും വരച്ചു
ആദ്യം ആനയെ കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താഹെ
പിന്നെ ആനപ്പിണ്ടം കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താ നഹി
പിന്നെ ., സംചാ എന്ന് കൂടി പറഞ്ഞതും അവന്റെ പത്തി താണു
ഹ ഹ ..ഞമ്മളോടാ കളി ഞമ്മളാരാ മോൻ

സ്വദേശി

ഗള്‍ഫുനാടുകളിലെ കടകളില്‍ നമ്മളൊരു സിഗരറ്റോ ഡ്രിംഗ്സൊ വാങ്ങാന്‍ കേറിയാല്‍
പുറത്തൊരു സ്വദേശിയുടെ കാറ് വന്ന് നിര്‍ത്തി ഹോണടിക്കുന്നുണ്ടാവും ...
ഇത് കേള്‍ക്കേണ്ട താമസം കടക്കാരന്‍ പുറത്തെക്കോടും
ആദ്യം വന്ന നമ്മളെ മൈന്റ് ചെയ്യാതെ അയാള്‍ക്ക്‌ വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കും ....
ഇത്നമ്മള്‍ സഹിക്കും .....
കാരണം
അവരുടെ നാട് അവരുടെ കാറ് .....
ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെ
ഈ കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ഞാനുമൊരു കാറ് വാങ്ങി ....
ഇപ്പോള്‍ എന്‍റെ നാട് എന്‍റെ കാറ് .....
ഞാന്‍ കാറുമെടുത്ത് കുമാരേട്ടന്റെ കട ലക്ഷ്യമാക്കി നീങ്ങി .......
ദൂരെ നിന്നെ ഞാന്‍ കണ്ടു ...
കടയില്‍ ബംഗാളി കളുടെ തിരക്കാണ് .....
ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി ,,,,,,
ഈ ബംഗാളികള്‍ പ്രവാസികള്‍ ......
ഞാനോ .....
ഗള്‍ഫിലെ അറബികളുടെ വേഷവും ലുക്കും ഇല്ലെങ്കിലും ...ഇവിടെ ഞാനൊരു സ്വദേശി ....
കാറ് കടയുടെ മുന്നിലെത്തി നിര്‍ത്തി ...
കുനിഞ്ഞു കടയിലേക്ക് നോക്കി കൊണ്ട് ഞാന്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി .....
കുറച്ചു നേരം സഹിച്ച കുമാരേട്ടന്‍ കടയില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു ...
ചെവിട്ടിനു സ്വര്യം കെടുത്താതെ എന്തെങ്കിലും വേണേ വാങ്ങി പ്പോടോ ........
കുമാരേട്ടന്‍റെ ഈ പറച്ചില്‍ ഞാന്‍ സഹിചെങ്കിലും ആ ബംഗാളികളുടെ ചിരി എനിക്ക് സഹിക്കാന്‍ പറ്റിയില്ല ....
ആത്മഗതം : നമ്മുടെ നാട് ഒരിക്കലും നന്നാവില്ല