Saturday, December 28, 2013

മുപ്പത്തി മൂന്നേ പത്ത്

രണ്ടായിരത്തി രണ്ടിലെ ഒരു മെയ് മാസം ...
അന്നാണ് ഞാന്‍ ആദ്യമായി ഒരു പെണ്ണ് കെട്ടിയത് ,,, അതിനു മുബെ കെട്ടണം എന്ന പൂതിയൊക്കെ ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്‍റെ മുന്നില്‍ ഓടിക്കൊണ്ടിരുന്ന ഒരു പുല്ലും വണ്ടി സൈഡ് തന്നത് രണ്ടായിരത്തി ഒന്നിലാ .... അല്ലങ്കില്‍ അതിലും മുന്നേ കെട്ടിയെനെ ...പിന്നെ ഈ ദിവസം വരെ വേറെ കെട്ടിയിട്ടില്ലട്ടോ ....പൂതി ഇല്ലാഞ്ഞിട്ടല്ല ഓള് സമ്മതിക്കാഞ്ഞിട്ടാ ..,,,,,,,,,,,,,,,

അങ്ങനെ ദാമ്പത്യത്തിന്‍റെ പുതു മോടിയില്‍ നില്‍ക്കുന്ന സമയം ...ആ സമയത്താണ് എനിക്കവനെ കിട്ടുന്നത് വെളുത്തു സുന്ദരനായ ഒരു കുഞ്ഞിമ്മോന്‍ ...മുപ്പത്തി മൂനേ പത്തെന്നാ അവന്‍റെ പേര് .. അവനെ കിട്ടിയത് എങ്ങിനെയാണെന്ന് ഞാന്‍ പറയുന്നില്ല കാരണം പറഞ്ഞാല്‍ നിങ്ങള്‍ പറയും സ്ത്രീധനം കിട്ടിയതാണെന്ന് ....

കുറച്ചു നാള്‍ ഞാനിത് പോക്കറ്റില്‍ ഇട്ടു കൊണ്ട് നടന്നു അപ്പോഴാണ്‌ അനസ് അത് പറഞ്ഞത് നീ ഇങ്ങനെ ആനയില്ലാതെ തോട്ടിയും ചോല്ല് വെച്ച് നടന്നിട്ട് കാര്യെല്ല ചങ്ങായി ...ഇഞ്ഞൊരു ഫോട്ടോം അയിമ്പത് ഉറ്പ്പ്യേം കൊണ്ടത്താ ,,,ഞാന്‍ സിം ശരിയാക്കി തരാമെന്ന്...അങ്ങനെ അവന്‍ b s n l ന്‍റെ സിം കാര്‍ഡ് കൊണ്ടത്തന്നു ....നമ്പര്‍ 9447.............

ഞമ്മള് ഇന്ന് കാണുന്ന തെങ്ങും തോട്ടം പോല്യോന്നും അന്ന് ടവര്‍ ഇല്ലട്ടോ
ഈ ടവറിന്‍റെ കരവലയതിനുള്ളില്‍ ഒന്ന് പെടണമെങ്കില്‍ വടകര്യോ കോയിക്കൊടോ പോണം ....അല്ലങ്കില്‍ കുറ്റ്യാടി ചുരത്തുംമല്‍ പോണം പക്ഷെ അങ്ങോട്ട്‌ ആവശ്യമില്ലാതെ പോകുന്നത് കണ്ടാല്‍ ആളുകള്‍ എഴുതാപ്പുറം വായിക്കും ...പിന്നെ അടുത്ത് വടകര തന്നെ ....

ഒരു ദിവസം ,,,,,,,,അതിന്‍റെ പിറ്റേ ദിവസം എനിക്ക് വടകര പോകേണ്ട ആവശ്യം ഉണ്ടായിരുന്നു ...അങ്ങിനെ ഞമ്മളെ മൊയ്തൂക്കാന്റെ പച്ചക്കറി പീട്യേടെ മുന്നിലെ S T D ബൂത്തിലെ പെണ്ണോട് ഒരു പത്തുര്‍പ്യ കൊടുത്ത്കൊണ്ട് ഞാന്‍ പറഞ്ഞു (ഓളെന്‍റെ നല്ല ഒരു പരിചയക്കാരി ) ഇഞ്ഞെന്‍റെ മൊബൈല്‍ നമ്പരില്‍ നാളെ ,,ഒന്ന് രണ്ടൂടി ഒന്ന് വിളിക്കണേ ...നാലാളുടെ മുന്നില്‍ ഞാനും ഒന്ന് ഷയിന്‍ ചെയ്യട്ടെ ...ഓള് നൂറ് ശതമാനം അതിന്സമ്മതം മൂളി .....

''എല്ലാന്ന് ഇങ്ങളല്ലേ പറഞ്ഞത് ഇങ്ങക്കിന്ന് വടെര പോണം ന്ന് ...എന്നിട്ട് എണീക്കിണില്ലേ.....'' ഇതും പറഞ്ഞു കൊണ്ടാണ് ഭാര്യ എന്നെ വിളിച്ചുണര്‍ത്തിയത് .....ഞാന്‍ പല്ല് തെക്കുന്നതിനിടയില്‍ അവളെന്നോട് വീണ്ടും '' ഞമ്മളെ കല്ല്യാണം കയ്ഞ്ഞിട്ടു ഒരു മാസം കയ്ഞ്ഞില്ലേ ....ഇങ്ങളെന്ന ഇത് വരെ ഏടേം കൂട്ടിക്കില്ലാലോ അത് കൊണ്ട് ഇന്ന് വടകര പോകുമ്പോള്‍ ഞാനും പോന്നോട്ടെ ....? " ഉമ്മയുടെ സപ്പോര്‍ട്ടും കൂടിയായപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു

പറഞ്ഞു പറഞ്ഞു നമ്മളെ കഥാ നായകനായ മുപ്പത്തി മൂന്നേ പത്തിന മറന്നു പോയി ...
വടകര എത്തിയ ഞങ്ങള്‍ ,,,, ആദ്യമായി ഒരു കുഞ്ഞുവാവയെ കിട്ടിയ ദമ്പതികളെ പോലെ തന്നെ അവനെ താലോലിക്കാന്‍ മത്സരിച്ചു ...കുറച്ചു സമയം എന്‍റെ കയ്യില്‍ പിടിക്കുമ്പോള്‍ അവള്‍ പറയും ഇനി കുറച്ചു സമയം ഞാന്‍ പിടിക്കാം ,,,,,

ഞങ്ങള്‍ ഹോട്ടലില്‍ കേറി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആ മൊബൈലില്‍ ഒരു കോള്‍ വരുന്നത് ..
നിലവിളിച്ചു കരയുന്ന കുഞ്ഞുവാവയെ എടുക്കാന്‍ കാണിക്കുന്ന ഒരമ്മയുടെ അതെ ഉത്സാഹത്തോടെ മൊബൈല്‍ കയ്യിലെടുത്ത് എന്‍റെ ഭാര്യ ആ കോള്‍ അറ്റന്റ് ചെയ്തു ,,,,,,ഹലോ എന്ന് ചോദിച്ചു കുറച്ചു കഴിഞ്ഞേയുള്ളൂ
സൈക്കള്‍ പമ്പ് വെച്ച് കാറ്റടിച്ച ബലൂണ്‍ പോലെ അവളുടെ മുഖം വീര്‍ത്തു വന്നു ....എനിക്ക് കാര്യം പെട്ടന്ന് മനസിലായില്ല ...അവള്‍ എന്‍റെ മടിയിലേക്ക്‌ മൊബൈല്‍ വലിച്ചെറിഞ്ഞു.... ഞാന്‍ മെല്ലെ എടുത്തു കൊണ്ട് ചോദിച്ചു ,,
''ഹലോ .....''
''മുജീക്കാ ഇത് ഞാനാ ബൂത്തിലെ റിമി ,,,,,,നിങ്ങള്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്ക്യാ ....'' അങ്ങേ തലക്കലെ ആ ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി ....എന്‍റെ കെട്ടിയോളുടെ നോട്ടമാനെങ്കില്‍ എന്‍റെ കണ്ണിലേക്കു തന്നെ ....കുറച്ചു സമയത്തേക്ക് ഞാന്‍ ,,.......... കോളാമ്പി പോലും ഇല്ലാത്ത സ്ഥലത്ത് നിന്ന്മുറുക്കാന്‍ മുറുക്കിയവനെ പ്പോലെ ആയിപ്പോയി ...വാ തുറന്നു ഒന്നും പറയാന്‍ കഴിഞ്ഞില്ല ....
പിന്നെ എങ്ങിനെയൊക്കെയോ ഒരു വിധം സംസാരിച്ചു ഫോണ്‍ വെച്ചു .....

ഞാനെന്‍റെ പ്രിയതമയെ പറഞ്ഞു മനസിലാക്കാന്‍ ഒരു പാടു ശ്രമിച്ചു നോക്കി ,,,,,,നീ വിചാരിക്കുന്നത് പോലെയൊന്നും അല്ലടി ....നമുക്ക് ആദ്യമായി കിട്ടിയ മൊബൈലില്‍ ആരും വിളിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ ജോലി ചെയ്യുന്ന കടയുടെ മുന്നിലുള്ള ബൂത്തിലെ പെണ്ണോട് പറഞ്ഞു പോയതാ ....ഇങ്ങനെ ഒന്ന് വിളിക്കാന്‍ ......
ഞാന്‍ എന്ത് പറഞ്ഞു നോക്കിയിട്ടും അവളുടെ മുഖം വീര്‍ത്തു വീര്‍ത്തു വരികയല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല ....
പിന്നെ വീട്ടില്‍ എത്തുന്നത് വരെ ആ മുഖം വീര്‍ത്തു തന്നെ ഇരുന്നു ...
പിന്നീടെപ്പോഴാണാവോ ആ ബലൂണിലെ കാറ്റൊഴിഞ്ഞതെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല........................

(വാല്‍കഷ്ണം ഇല്ല ,,,,മറിച്ച് ഒരു ഐദിഹ്യം ഉണ്ടായി ,,,,,,അന്ന് മുതലാണ്‌ ഭര്‍ത്താക്കന്‍മാരുടെ മൊബൈലിലേക്ക് വരുന്ന സ്ത്രീ ശബ്ദത്തെ ഭാര്യമാര്‍ വെറുക്കാന്‍ തുടങ്ങിയത് )

No comments:

Post a Comment